ചികിത്സ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsതൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ചികിത്സ പിഴവിനെത്തുടർന്ന് തൃശൂർ പട്ടിക്കാ ട് സ്വദേശിയായ ആറ് വയസ്സുകാരി സോന മോൾ നേരിട്ട പ്രശ്നം അന്വേഷിക്കാൻ സംസ്ഥാന മനുഷ ്യാവകാശ കമീഷൻ ഉത്തരവിട്ടു. രാത്രികളിലുണ്ടാകുന്ന ബോധക്ഷയത്തിന് ചികിത്സ തേടിയ പെ ൺകുട്ടിയുടെ ചികിത്സയിൽ പിഴവുണ്ടായെന്ന പരാതി അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ജില്ല പൊലീസ് മേധാവിയോടും ജില്ല മെഡിക്കൽ ഓഫിസറോടും ആവശ്യപ്പെട്ടു. കേസ് ജൂണിലെ തൃശൂരിലെ സിറ്റിങിൽ പരിഗണിക്കും.
കണ്ണൂർ സ്വദേശി മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി. ഐ.സി.യുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചില കുത്തിവെപ്പുകൾ നൽകിയിരുന്നു. ആശുപത്രിയിൽനിന്നും വിട്ട ശേഷം ശരീരത്തിൽ പാടുകൾ കണ്ടു. ഇത് അഞ്ചാംപനി മൂലമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണാത്തതിനാൽ മറ്റൊരു ഡോക്ടറെ കാണിച്ചു. കുട്ടിക്ക് നൽകിയ മരുന്നുകളുടെ പാർശ്വഫലമാണ് പാടുകളെന്ന് ഡോക്ടർ പറഞ്ഞു.
പ്രളയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടയാളാണ് കുട്ടിയുടെ പിതാവ്. ആശുപത്രിക്കെതിരായ പരാതി സത്യമാണെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മികച്ച ചികിത്സ ഭരണഘടനപരമായ അവകാശമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചത്. മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ജൂബിലി മിഷൻ ആശുപത്രി സർക്കാറിെൻറ അംഗീകാരമുള്ള സ്ഥാപനമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.