Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ട്രഷറി...

വീണ്ടും ട്രഷറി നിയന്ത്രണം; നിത്യനിദാന ചെലവുകളുടെ പരിധി കുറക്കും

text_fields
bookmark_border
വീണ്ടും ട്രഷറി നിയന്ത്രണം; നിത്യനിദാന ചെലവുകളുടെ പരിധി കുറക്കും
cancel

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നര മാസം ബാക്കിനിൽക്കെ സംസ്ഥാനത ്ത് വീണ്ടും ട്രഷറി നിയന്ത്രണം. നിത്യനിദാന ചെലവുകളുടെ ബില്ലുകളും ചെക്കുകളും അനുവദ ിക്കുന്ന പരിധി ഒരു കോടിയിൽനിന്ന് 50 ലക്ഷമായി കുറക്കാനാണ് ധനവകുപ്പ് തീരുമാനം. അട ിയന്തരമായി ഇത് നടപ്പാക്കാൻ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ട്രഷറി ഡയറക്ടർക് ക് നിർദേശം നൽകി. ചൊവ്വാഴ്ച ഡയറക്ടർ നിർദേശം ഇ-മെയിലായി സംസ്ഥാനത്തെ ട്രഷറികൾക്ക് നൽകിയതോടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.

50 ലക്ഷത്തിന് മുകളിലുള്ള ചെക്കുകളും ബില്ലുകളും ഇനി പാസാകില്ല. ഇതിന് വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസ് വേണ്ടിവരും. നിലവിലെ മറ്റ് ട്രഷറി നിയന്ത്രണങ്ങൾ മറ്റൊരുത്തരവ് വരെ തുടരാനും സർക്കാർ നിർദേശിച്ചു.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവന്നാൽ ഗൗരവമായി കാണുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയതോടെ ഒരു പരാതിയും ഇതിെൻറ പേരിൽ ഉണ്ടാകരുതെന്ന് ട്രഷറി ഡയറക്ടർ താഴേക്ക് ഉത്തരവ് നൽകി. എത്രനാൾ നിയന്ത്രണം നീളുമെന്ന് വ്യക്തമല്ലെങ്കിലും സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിൽ തുടരാനാണ് സാധ്യത.

വാർഷികപദ്ധതി നടത്തിപ്പിന് വേഗം കൈവരുന്ന സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിലാണ് ഇെക്കാല്ലവും ട്രഷറി നിയന്ത്രണം. കഴിഞ്ഞവർഷം കടുത്ത പ്രതിസന്ധി വന്നപ്പോൾ ആറ് മാസത്തോളം നിയന്ത്രണം ഏർപ്പെടുത്തി. ഇക്കൊല്ലെത്ത വാർഷിക പദ്ധതിയായ 29,150 കോടിയിൽ ഇതുവരെ ചെലവിടാനായത് 11916.26 കോടി മാത്രമാണ്. -40.88 ശതമാനം. പ്രളയപ്രവർത്തനങ്ങൾക്കായി 20 ശതമാനം തുക വാർഷികപദ്ധതിയിൽ വെട്ടിക്കുറച്ചിരുന്നു. പുതിയ നിയന്ത്രണം അവശേഷിക്കുന്ന പദ്ധതിയെയും ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ 7000 കോടിയുടെ പദ്ധതിയിൽ വിനിയോഗം 46.29 ശതമാനമാണ്.

ക്രിസ്മസിന് മുന്നോടിയായി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ സർക്കാർ 2146 കോടി അനുവദിച്ചിരുന്നു. ഇൗ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യണം. ജനുവരി മുതൽ പദ്ധതിപ്രവർത്തനത്തിന് വേഗം വരേണ്ടതാണ്. പണം കണ്ടെത്താൻ കഴിഞ്ഞദിവസം 1000 കോടി കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചിരുന്നു. അതിെൻറ പണം ബുധനാഴ്ച ഖജനാവിലേക്ക് വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTreasury management
News Summary - Treasury management- kerala news
Next Story