Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറിയാത്ത വഴികൾ തേടി...

അറിയാത്ത വഴികൾ തേടി ഇനി ജംഷീർ വരില്ല

text_fields
bookmark_border
അറിയാത്ത വഴികൾ തേടി ഇനി ജംഷീർ വരില്ല
cancel

പന്തീരാങ്കാവ്: ക്ഷേത്രമേതെന്നറിയാത്ത തീർഥയാത്ര, മൂർത്തി ഏതെന്നറിയാത്ത കൊടും തപസ്യ, തെൻറ മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾപോലെതന്നെയായിരുന്നു ജംഷീറിന് ഓരോ യാത്രയും. യാത്രകൾ ഏറെ ആഘോഷത്തോടെ കണ്ടിരുന്ന പെരുമണ്ണ സ്വദേശി കെ.ഇ. ജംഷീർ പുതിയ കാഴ്ചകൾ തേടിയുള്ള യാത്രക്കിടയിലാണ് ചൊവ്വാഴ്ച കുടജാദ്രിയിൽ മിന്നലേറ്റ് മരിച്ചത്.

പ്രത്യേക ലക്ഷ്യങ്ങളില്ലാതെ പ്രകൃതിയുടെ ഉള്ളറകൾ തേടിയുള്ളതായിരുന്നു ഓരോ യാത്രയും. കാടും കാട്ടരുവികളും, ഗോത്രസമൂഹ കാഴ്ചകളും തേടിയുള്ള ഓരോ യാത്രയും മുഖപുസ്തകത്തിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും വായനക്കാരുമായി പങ്കുവെക്കുമായിരുന്നു. താൻ ചെന്നെത്തുന്ന സ്ഥലങ്ങളെ കുറിച്ചും കണ്ടുമുട്ടുന്ന കാഴ്ചകളെ കുറിച്ചും വിശദവും ആധികാരികവുമായ അറിവുകൾ പങ്കുവെക്കുന്നവയായിരുന്നു യാത്രാ വിവരണങ്ങൾ. മിന്നലേറ്റ ചൊവ്വാഴ്ചയും രാവിലെ പ്രകൃതിയുടെ നിരവധി സുന്ദരക്കാഴ്ചകൾ ജംഷീർ പങ്കുവെക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് കുടജാദ്രിമലയുടെ മുകളിൽവെച്ച് മിന്നലേറ്റ് മരിച്ചത്.

രാജസ്ഥാനിലെ കടുവ സങ്കേതത്തിലേക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കുമുള്ള യാത്രകളും വിവരണങ്ങളും ജംഷീറിന് വൻ സൗഹൃദവലയമാണൊരുക്കിയത്. ഈ സൗഹൃദം തന്നെയായിരുന്നു അദ്ദേഹത്തിെൻറ സമ്പാദ്യവും. സെപ്റ്റംബർ 23ന് മുഖപുസ്തകത്തിലെ ജംഷീറിെൻറ കുറിപ്പുകളാണ്, മരണവിവരമറിയുമ്പോൾ സുഹൃത്തുക്കൾ വിതുമ്പലോടെ വീണ്ടും വായിക്കുന്നത്.

‘‘100 വയസ്സുവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം. ഇനി ശേഷിക്കുന്നത് അഞ്ചുവർഷം മാത്രം. സനാതന ധർമത്തിലൂന്നി, മാനവ-മാധവ സേവ ചെയ്യണം. തൗബചെയ്തു മടങ്ങണം, ഒരു കുഞ്ഞിെൻറ നിഷ്കളങ്കതയിലേക്ക്, എെൻറ അവസാന നാളുകൾ ആരാലും അറിയാതെ...യാത്ര ചെയ്യണം. എെൻറ മരണവാർത്തപോലും ആരുമറിയാതെ. പ്രകൃതി, ഭൂമി, വനം, പുഴകൾ ഒന്നിൽ അലിഞ്ഞുചേരണം.

അതിെൻറ എല്ലാം വരദാനമായ ഒരു പൂക്കാലം.
അതിൽ വിരിഞ്ഞ ഓരോ പൂക്കളാണ് നമ്മളെല്ലാം’’
പ്രളയാനന്തര വയനാട്ടിൽ ദുരിതബാധിതർക്കായി സഹായങ്ങളൊരുക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTravelerJamsheer's demise
News Summary - Traveler Jamsheer's demise - Kerala news
Next Story