Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിറകറ്റ് ...

ചിറകറ്റ്  ട്രാവൽസുകൾ; ജീവിതമാർഗം വഴിമുട്ടി നിരവധിപേർ

text_fields
bookmark_border
ചിറകറ്റ്  ട്രാവൽസുകൾ; ജീവിതമാർഗം വഴിമുട്ടി നിരവധിപേർ
cancel
camera_alt?????????? ??????????????????? ??????????????? ??????????????? ???????????? ??????? ???????? ?????????? ???????????? ???????? ?????????? ???????????????? ????????????? ????????????????? ?????????????????? ??????????????

മലപ്പുറം: വിദേശ വിമാന സർവിസുകൾ നിലച്ചതോെട കടുത്ത പ്രതിസന്ധിയിലാണ് ട്രാവൽസുകൾ. നാല് മാസത്തിലധികമായി ചെറുതും വലുതുമായ ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾ പൂട്ടിക്കിടക്കുകയാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. നിരവധി കുടുംബങ്ങളുടെ ജീവിതമാർഗം ഇതോടെ വഴിമുട്ടി.

പ്രവാസികൾ കൂടുതലുളള ജില്ലയായതിനാൽ മലപ്പുറത്ത് ട്രാവൽസുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. വിമാന സർവിസുകളും ടൂർ പാക്കേജുകളുമൊക്കെ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ആശങ്കയിലാണിവർ. പലർക്കും ലക്ഷക്കണക്കിന് രൂപയാണ് പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതിയുള്ളതിനാൽ വൻകിട സ്ഥാപനങ്ങളെ സാരമായി ബാധിച്ചിട്ടില്ല. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന പലരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്തി ജീവിതമാർഗം കണ്ടെത്തിയിരുന്ന ടൂറിസ്റ്റ് വാഹനമേഖലയും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഉടമകളും തൊഴിലാളികളുമായി നൂറുകണക്കിനാളുകളാണ് ഇതോടെ ദുരിതത്തിലായത്.

ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത ഇനത്തിൽ വൻതുകയാണ് വിമാനകമ്പനികളിൽ നിന്നും വിവിധ ട്രാവൽ ഏജൻസികളിൽ നിന്നുമായി ഇവർക്ക് ലഭിക്കാനുള്ളത്. ഫെബ്രുവരി മുതൽ ഉംറ തീർഥാടനം സൗദി നിർത്തി. ഇൗ വർഷം വിദേശത്ത് നിന്നുള്ളവർക്ക് ഹജ്ജിന് അനുമതിയുമില്ല. ഉംറ മുടങ്ങിയത് കനത്ത ആഘാതമാണ് ഈ മേഖലയിലുണ്ടാക്കിയത്. ഏജൻസികളുടെ വൻതുകയാണ് പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെടുേമ്പാൾ കോവിഡിന് ശേഷം യാത്ര ചെയ്യാമെന്നാണ് കമ്പനികൾ മറുപടി നൽകുന്നത്. ട്രാവൽ ഏജൻസികളെ സംബന്ധിച്ച് തിരക്കേറുന്ന സമയമാണ് കേരളത്തിലെ വേനലവധിക്കാലം. വിമാന സർവിസുകൾ ഇല്ലാതായതോെട ഇത് പൂർണമായി മുടങ്ങി. അവധിക്കാലത്തുണ്ടായിരുന്ന ടൂർ പാക്കേജുകൾ ഒന്നുപോലും നടന്നില്ല. അടച്ചിട്ടിരിക്കുകയാണെങ്കിലും വൻ തുകയാണ് വാടക ഇനത്തിൽ നൽകുന്നത്. വരുമാനമില്ലെങ്കിലും വലിയൊരു തുക എല്ലാ മാസവും ഇൗ ഇനത്തിൽ നൽകണം. നിലവിലുള്ള സ്ഥാപനങ്ങളിൽ 30 ശതമാനം പേരും പൂർണമായി പിൻവലിയുമെന്നാണ് പറയുന്നത്. 

പ്രശ്നപരിഹാരത്തിനായി ആറ് മാസത്തേെക്കങ്കിലും തിരിച്ചടവില്ലാത്ത പലിശ രഹിത വായ്പകൾ അനുവദിക്കുക, ചാർേട്ടഡ് വിമാനങ്ങൾ ഒഴിവാക്കി െറഗുലർ സർവിസുകൾ ആരംഭിക്കുക, പ്രവർത്തിപ്പിക്കാത്ത മാസങ്ങളിലെ വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കുക, ഡ്രീംസ് കേരള പദ്ധതിൽ ചെറുകിട ട്രാവൽ ഏജൻസികളെയും ഉൾപ്പെടുത്തുക, അക്ഷയ കേന്ദ്രങ്ങളിലുള്ള സർക്കാർ സേവനങ്ങൾ ട്രാവൽസുകൾക്കും അനുവദിക്കുക എന്നീ ആവശ്യങ്ങൾ അധികൃതർ പരിഗണിക്കണമെന്ന് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജൻസ് ജില്ല പ്രസിഡൻറ് ടി. മുസ്തഫ പറഞ്ഞു.                  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel agencyExpatMalappuram NewsCovid In Kerala
News Summary - Travel Agencies closed due to Covid19 -Kerala News
Next Story