Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാൻസ്ജെൻഡറുകൾ...

ട്രാൻസ്ജെൻഡറുകൾ നിയമപരമായ എല്ലാ അവകാശവുമുള്ളവർ -ഹൈകോടതി

text_fields
bookmark_border
ട്രാൻസ്ജെൻഡറുകൾ നിയമപരമായ എല്ലാ അവകാശവുമുള്ളവർ -ഹൈകോടതി
cancel

കൊച്ചി: മറ്റുള്ളവർക്ക് ബാധകമായ നിയമപരമായ എല്ലാ അവകാശങ്ങളും ട്രാൻസ്ജെൻഡറുകൾക്കുമുണ്ടെന്ന് ഹൈകോടതി. സ്വന്തം തീരുമാനമെടുക്കാൻ പ്രായവും പ്രാപ്തിയുമുള്ള വ്യക്തിയുടെ തീരുമാനത്തിന് വിരുദ്ധമായി നിലപാടെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മകനെ ട്രാൻസ്ജെൻഡർ വിഭാഗക്കാർ തടവിലാക്കിയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിനി ടെസി നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. സ്വന്തം ഇഷ്ടപ്രകാരം പോകാൻ യുവാവിന് കോടതി േനരേത്ത അനുമതി നൽകിയിരുന്നു.

മകനെ ട്രാൻസ്ജെൻഡർ വിഭാഗക്കാർ അവരുടെ കൂട്ടത്തിലാക്കി തടവിലാക്കിയെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഹരജി പരിഗണിക്കവേ ഇയാളെ മെഡിക്കൽ പരിേശാധനക്കും മാനസിക പരിശോധനക്കും വിധേയനാക്കിയപ്പോൾ, പുരുഷശരീരഘടനയോട് സാമ്യമുണ്ടെങ്കിലും ഇയാൾ ട്രാൻസ്ജെൻഡറാണെന്നും മാനസികനിലയും അതിനനുസരിച്ചാണെന്നും കാക്കനാട് കുസുമഗിരി ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. മാനസികമായ മറ്റുപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

നേരേത്ത കോടതിയിൽ ഹാജരായപ്പോഴും ഹരജിക്കാരിയുടെ മകൻ സ്ത്രീവേഷമാണ് ധരിച്ചത്. പെൺകുട്ടിയായാണ് വളർന്നതെന്നും പെൺകുട്ടികളുമായാണ് തനിക്ക് ചങ്ങാത്തമുള്ളതെന്നും ഇയാൾ വ്യക്തമാക്കി. ദിലീപിെൻറ ‘ചാന്ത്പൊട്ട്’ സിനിമ കണ്ടപ്പോഴാണ് തെൻറ ശരീരഘടനയും ചിന്തയുമുള്ള മറ്റ് ആളുകളുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അമ്മയുടെ ഹരജി തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courttransgenderkerala newsmalayalam newsLegal Rights
News Summary - Transgenders are under Legal Rights high court -Kerala News
Next Story