Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 6:25 PM GMT Updated On
date_range 28 Jun 2019 6:25 PM GMTവനിത കോളജുകളെ ട്രാൻസ്ജെൻഡർ സംവരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: ട്രാൻസ്ജെൻഡറുകൾക്ക് കോളജുകളിൽ സീറ്റ് സംവരണം നടത്തണമെന്ന സർക്കാർ ഉത് തരവിൽനിന്ന് വനിത കോളജുകളെ ഒഴിവാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വി ശദീകരണം തേടി.
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ സംവരണനിർദേശം ചോദ്യംചെയ്ത് പാലാ അൽഫോൻസ കോളജ് മാനേജറാണ് കോടതിയെ സമീപിച്ചത്.കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് കോളജുകൾ ട്രാൻസ്ജെൻഡറുകൾക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത് നടപ്പാക്കുന്നതിെൻറ ഭാഗമായി ഒാരോ കോളജിലും രണ്ട് സീറ്റുകൾ ഇവർക്ക് അനുവദിക്കണമെന്ന ഉത്തരവ് ജൂൺ പത്തിന് മഹാത്മാഗാന്ധി സർവകലാശാല പുറപ്പെടുവിച്ചു.
എന്നാൽ, വനിത കോളജായ പാലാ അൽഫോൻസയിൽ ട്രാൻസ്ജെൻഡറിന് പ്രവേശനം നൽകാനാവില്ലെന്നും ഇവർക്ക് പ്രവേശനം നൽകുന്നത് കോളജിെൻറ സ്വഭാവം മാറ്റുമെന്നും ഹരജിയിൽ പറയുന്നു. ഉത്തരവിറക്കുമ്പോൾ വനിത കോളജുകളുടെ കാര്യം അധികൃതർ ശ്രദ്ധിച്ചില്ലെന്നും ആരോപിക്കുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകുംവരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ സംവരണനിർദേശം ചോദ്യംചെയ്ത് പാലാ അൽഫോൻസ കോളജ് മാനേജറാണ് കോടതിയെ സമീപിച്ചത്.കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് കോളജുകൾ ട്രാൻസ്ജെൻഡറുകൾക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത് നടപ്പാക്കുന്നതിെൻറ ഭാഗമായി ഒാരോ കോളജിലും രണ്ട് സീറ്റുകൾ ഇവർക്ക് അനുവദിക്കണമെന്ന ഉത്തരവ് ജൂൺ പത്തിന് മഹാത്മാഗാന്ധി സർവകലാശാല പുറപ്പെടുവിച്ചു.
എന്നാൽ, വനിത കോളജായ പാലാ അൽഫോൻസയിൽ ട്രാൻസ്ജെൻഡറിന് പ്രവേശനം നൽകാനാവില്ലെന്നും ഇവർക്ക് പ്രവേശനം നൽകുന്നത് കോളജിെൻറ സ്വഭാവം മാറ്റുമെന്നും ഹരജിയിൽ പറയുന്നു. ഉത്തരവിറക്കുമ്പോൾ വനിത കോളജുകളുടെ കാര്യം അധികൃതർ ശ്രദ്ധിച്ചില്ലെന്നും ആരോപിക്കുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകുംവരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story