സുജിക്ക് ജീവിക്കാം; ഒപ്പമുണ്ട് ഈ സമൂഹം
text_fieldsതൃശൂർ: സുജിക്ക് ജീവിക്കാം...കെട്ടകാലമെന്ന അധിക്ഷേപത്തിനിടയിലും സ്നേഹവും കരുണയും വറ്റിയിട്ടില്ലാത്ത നന്മകളുള്ള സമൂഹം ഇപ്പോഴുമുണ്ട് ചുറ്റിനും. ട്രാൻസ്െജൻഡർ ആയതിെൻറ പേരിൽ കുടുംബാംഗങ്ങളുടെയും, സമൂഹത്തിെൻറയും ഒറ്റപ്പെടുത്തലും, തൊഴിലില്ലാത്തതിനാൽ പട്ടിണി കിടന്നും മടുത്ത് ഒടുവിൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകിയ സുജിക്ക് (സുജിത്ത്കുമാർ) സംരക്ഷണവും, തൊഴിലടക്കം സഹായങ്ങളുമായി പൊതുസമൂഹത്തിെൻറ പിന്തുണ.
‘മാധ്യമം’വാർത്ത സ്വമേധയ പരിഗണിച്ച മനുഷ്യാവകാശ കമീഷൻ വിഷയത്തിൽ സാമൂഹികനീതി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സാഹചര്യം ഗൗരവമാണെന്ന് വിലയിരുത്തിയാണ് കമീഷൻ നടപടി. സുജിത് കുമാറിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലിയും താമസവും ഒരുക്കാന്‍ ചാരിറ്റബ്ൾ സൊസൈറ്റി സന്നദ്ധത അറിയിച്ചതായി കലക്ടര്‍ ഡോ. എ. കൗശിഗൻ അറിയിച്ചിട്ടുണ്ട്.
സുജിക്ക് സഹായങ്ങളും, സംരക്ഷണവുമായി ‘മാധ്യമ’ത്തിെൻറ വിവിധ ഓഫിസുകളിലേക്കും, സുജിക്ക് നേരിട്ടും നിരവധി പേർ ഫോണിലൂടെയും നേരിട്ടും അറിയിച്ചു. വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർചെയ്തും നിരവധിയാളുകൾ സഹായ വാഗ്ദാനം അറിയിക്കുന്നുണ്ട്. ചൊവ്വാഴ്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സാമൂഹിക പ്രവർത്തകയായ ഉമാപ്രേമൻ ഡയറക്ടറായുള്ള ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെൻറർ സുജിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും, തൊഴിൽ നൽകുമെന്നും അറിയിച്ചു.
കൊല്ലം പത്താനപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും സുജിയെ ഏറ്റെടുക്കാമെന്നും തൊഴിൽ നൽകുമെന്നും അറിയിച്ചു. തൊഴിൽ സൗകര്യമൊരുക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് ജാസ്മിൻഷാ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.