ഭിന്നലിംഗമല്ല, പുതിയ പദംവരുംവരെ ‘ട്രാൻസ്ജെൻഡർ' മാത്രം
text_fieldsകണ്ണൂർ: െഎ.ഡി കാർഡുകളും വോട്ടവകാശവും നേടിയെങ്കിലും ഭിന്നലിംഗക്കാർ ഇപ്പോഴും വേ ർതിരിവ് അനുഭവിക്കുന്നു, ഇതൊഴിവാക്കാൻ ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന ്നീ വാക്കുകൾ ഒൗദ്യോഗിക രേഖകളിൽ ഉപയോഗിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. കൂടുതൽ സമത്വപൂർണമായ പദം ലഭിക്കുംവരെ ഭിന്നലിംഗക്കാരെ ട്രാൻസ്ജെൻഡർ എന്ന് സംബോധന ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് വിവിധ ഒാഫീസുകളിലെത്തി. ഭിന്നലിംഗക്കാർക്ക് സമൂഹത്തിൽ ഇടമുണ്ടാക്കിയെങ്കിലും രേഖകളിലെ പരാമർശങ്ങൾ കാരണം ഇവർക്ക് അപരിചിത്വം അനുഭവപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രാൻസ്ജെൻഡറുകളെ ഭിന്നലിംഗക്കാർ, മൂന്നാം ലിംഗക്കാർ എന്നിങ്ങനെ ഉപേയാഗിക്കുന്നത് പ്രതിഷേധമുയർത്തിയതോടെ ആ പദങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി. കത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ ശരിവെച്ചാണ് നിലവിൽ ഉപയോഗിക്കുന്ന പദങ്ങൾ വിലക്കിയത്. സർക്കാർ രേഖകളിൽ നിന്ന് ഇത്തരം പദങ്ങൾ നീക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.