മോൻസണിൽനിന്ന് പണം വാങ്ങിയ സി.ഐക്ക് സ്ഥലംമാറ്റം
text_fieldsകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിൽനിന്ന് പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ സി.ഐ അനന്തലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയിലേക്ക് മാറ്റിയത്.
അനന്തലാൽ ഒരു ലക്ഷവും മേപ്പാടി എസ്.ഐ എ.ബി. വിപിൻ 1.75 ലക്ഷവും വാങ്ങി എന്നായിരുന്നു കണ്ടെത്തൽ. മോൻസണിന്റെ തട്ടിപ്പ് പുറത്ത് വരും മുമ്പായിരുന്നു ഇരുവരും പണം വാങ്ങിയത്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരം ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്.
ഇയാളിൽനിന്ന് പണം വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ നേരത്തേ മൊഴി നൽകിയിരുന്നു. ഇത് കടമായി വാങ്ങിയതാണെന്നും അവർ അവകാശപ്പെട്ടിരുന്നു. എറണാകുളം ജില്ല ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല.
'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാറ്റ് ഉൾപ്പെട്ട, മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് അനന്തലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.