ട്രെയിൻഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, ദീർഘദൂര സർവിസുകൾ ഒാടിത്തുടങ്ങി
text_fieldsതിരുവനന്തപുരം: മൂന്ന് ദിവസത്തെ നിശ്ചലാവസ്ഥക്ക് ശേഷം ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഷൊർണൂർ-പാലക ്കാട്-കോയമ്പത്തൂർ ലൈനാണ് ഞായറാഴ്ച സഞ്ചാരയോഗ്യമാക്കിയത്. ഇതോടെ തിരുവനന്തപുരത്ത് പാലക്കാട് വഴിയുള് ള ദീർഘദൂര സർവിസുകളെല്ലാം ഒാടിത്തുടങ്ങി. റദ്ദാക്കലുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കേരള, എറണാകുളത്ത് നിന്നുള്ള ബംഗളൂരു ഇൻറർസിറ്റി എന്നിവയാണ് ഇതുവഴി കടന്ന് പോയത്.
അതേസമയം ഷെ ാർണൂർ-കോഴിക്കോട് പാതയിലെ ഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. പാളങ്ങൾ കടന്നുപോകുന്ന ഭാഗങ്ങളിലെ നദികളി ലെയും പുഴകളിലെയും ഉയർന്ന ജലനിരപ്പ് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഗതാഗതം നിർത്തിവെച്ചിരിക്ക ുന്നത്. തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ-കോഴിക്കോട് വഴി പോകേണ്ട ട്രെയിനുകളെല്ലാം ഷൊർണൂരിൽ യാത്രയവസാനിപ്പിച്ച് മടങ്ങുംവിധമാണ് ഇപ്പോൾ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം-തൃശൂർ പാതയിൽ നാല് സ്പെഷൽ പാസഞ്ചറുകളും ഞായറാഴ്ച ഒാടിച്ചു. അവധിദിവസമായതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെട്ടത്.
പാലക്കാട് പാത തുറന്നതോടെ തിരുവനന്തപുരം-ചെന്നൈ സെൻട്രൽ എക്സ്പ്രസ്, ആലപ്പുഴ-ചെന്നൈ സെൻട്രൽ എക്സ്പ്രസ്, എറണാകുളം-വിശാഖപട്ടണം സ്പെഷൽ പാസഞ്ചർ, എറണാകുളം ബാനസ്വാടി എക്സ്പ്രസ്, സിൽച്ചർ-തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം-സിൽച്ചർ എക്സ്പ്രസ്, ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് എന്നിവ ഞായറാഴ്ച സർവിസ് നടത്തി. തിരുവനന്തപുരം-കോർബ എക്സ്പ്രസ് തിങ്കളാഴ്ച സർവിസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മാവേലിഎക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എന്നിവ ഞായറാഴ്ച റദ്ദാക്കി. തിങ്കളാഴ്ചയിലെ എറണാകുളം-പുണെ എക്സ്പ്രസ്, ചൊവ്വാഴ്ചയിെല തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, എറണാകുളം-പുണെ എക്സ്പ്രസ്, ബുധനാഴ്ചയിലെ കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എന്നിവ മംഗളൂരുവിൽ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊർണൂരിലും പട്ന-എറണാകുളം എക്സ്പ്രസ് പാലക്കാടും ഗോരഖ്പുർ-തിരുവനന്തപുരം എക്സ്പ്രസ് കോയമ്പത്തൂരിലും യാത്രയവസാനിപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസ്, േലാകമാന്യതിലക്-ലോകമാന്യതിലക് നേത്രാവതി എന്നിവ മംഗളൂരുവിൽനിന്നാണ് ഞായറാഴ്ച യാത്ര ആരംഭിച്ചത്.
റദ്ദാക്കിയ ട്രെയിനുകൾ
തിങ്കളാഴ്ചയിലെ എറണാകുളം-പുണെ എക്സ്പ്രസ്, ചൊവ്വാഴ്ചയിെല തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, എറണാകുളം-പുണെ എക്സ്പ്രസ്, ബുധനാഴ്ചയിലെ കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് എന്നിവ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.