ട്രെയിൻ വൈകൽ മേയ് വരെ തുടരും
text_fieldsപാലക്കാട്: അറ്റകുറ്റപ്പണി കാരണം ട്രെയിനുകൾ വൈകുന്നതിൽ വിശദീകരണവുമായി റെയിൽവേ. കൃത്യനിഷ്ഠയേക്കാൾ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. മേയ് മാസത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും അതുവരെ വൈകലും റദ്ദാക്കലും തുടരുമെന്നും റെയിൽവേ അറിയിച്ചു.
കേരളത്തിൽ പരശുറാം, ഏറനാട് എക്സ്പ്രസുകളാണ് പ്രധാനമായും വൈകുന്നത്. ഇത് മുൻകൂട്ടി അറിയിക്കാറുമുണ്ട്. റദ്ദ് ചെയ്യുന്ന ട്രെയിനുകളും നേരത്തെ അറിയിക്കുന്നു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും അപകടം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണെന്നും റെയിൽവേ പറയുന്നു. കേരളത്തിൽ ഇനി 150 കിലോമീറ്ററാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കേണ്ടത്.
രാജ്യത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ അപകടം കണക്കിലെടുത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിനായി വലിയ തുകയാണ് അനുവദിച്ചിരിക്കുന്നത്. കൃത്യമായ സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കർശന നിർദേശമുണ്ട്. നിലവിലെ ടൈം ടേബിൾ അനുസരിച്ച് മിക്ക സെക്ഷനുകളിലും മതിയായ അറ്റകുറ്റപ്പണി നടക്കുന്നില്ല.
കേരളത്തിൽ മാത്രമല്ല, രാജ്യത്തിെൻറ എല്ലാ ഭാഗത്തും അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ വൈകുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. 2017-18 വർഷത്തിൽ 104 കി.മീ റെയിൽപാത നവീകരണമാണ് പൂർത്തിയാക്കാനുള്ളത്. ഇതിൽ 47.44 കി.മീ പൂർത്തിയാക്കി. 77.5 കി.മീ സ്ലീപ്പറുകൾ മാറ്റേണ്ടതിൽ 50.263 കി.മീ പൂർത്തിയായി. ഒമ്പത് പാലങ്ങൾ ഈ സീസണിൽ നിർമിക്കണം. ഇതിൽ നാലെണ്ണം പൂർത്തിയായി. ലക്ഷ്യമിട്ട നാല് സബ്വേകൾ പൂർത്തിയാക്കിയതായും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.