Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിന്...

ട്രെയിനിന് മുന്നിൽനിന്ന് രക്ഷപ്പെടാൻ ആറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു; രണ്ടുപേർ രക്ഷപ്പെട്ടു

text_fields
bookmark_border
ട്രെയിനിന് മുന്നിൽനിന്ന് രക്ഷപ്പെടാൻ ആറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു; രണ്ടുപേർ രക്ഷപ്പെട്ടു
cancel

കോട്ടയം: ട്രെയിനിന് മുന്നിൽനിന്ന് രക്ഷപ്പെടാൻ നീലിമംഗലം പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയ യുവാവ് മരിച ്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. തെങ്ങുകയറ്റ തൊഴിലാളി ഏറ്റുമാനൂർ വയല വള്ളിക്കാട്ട് സ്വദേശി സാ ബുവാണ് (40) മരിച്ചത്. ഇടുക്കി പടമുഖം മുകളേൽ ഷിേൻറാ, വള്ളിക്കാട്ട് കിഴക്കേൽ ആൻറണി എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർക്കൊപ്പം ആൻറണിയുടെ മരുമകൻ വീനിതും ഉണ്ടായിരുെന്നങ്കിലും സംഭവസമയം മറ്റൊരിടത്തായിരുന്നു. വെള്ളിയാഴ്ച ഉച ്ചക്ക് 12.45ഓടെയായിരുന്നു അപകടം. റെയിൽപാളത്തിലൂടെ നടന്നുവരവെ, പിന്നിൽനിന്ന് എത്തിയ വിശാഖപട്ടണം-കൊല്ലം സ്പ െഷൽ ട്രെയിനിെൻറ ഹോൺ ശബ്ദം കേട്ടപ്പോൾ സാബു ആറ്റിലേക്ക് ചാടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഷിേൻറായും ആൻറണിയും പറയുന്നതിങ്ങനെ: തെങ്ങുകയറ്റ തൊഴിലാളികളായ നാലുപേരും വള്ളിക്കാട്ടുനിന്നു രാവിലെയാണ് പ്രദേശത്ത് എത്തിയത്. ഗാന്ധിനഗർ, നീലിമംഗലം ഭാഗത്തെ വീടുകളിലെ തെങ്ങിൽ കയറി. തുടർന്ന് ഗാന്ധിനഗറിൽ പോയി ഭക്ഷണം കഴിച്ച് വീണ്ടും തെങ്ങിൽ കയറാൻ റെയിൽപാളത്തിലൂടെ നടന്നുവരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിനീത് നീലിമംഗലത്തിന് അൽപം മുമ്പ് വലതുഭാഗത്തെ വീടുകളിലേക്ക് പണി തിരക്കിപോയിരുന്നു. മറ്റ് മൂന്നുപേരും മുന്നോട്ടുനടന്നു. നീലിമംഗലം പാലത്തിെൻറ മറുകരയിൽ നിൽക്കാനാണ് ഇവരോട് വിനീത് പറഞ്ഞിരുന്നത്. ഷിേൻറായും ആൻറണിയും സാബുവും റെയിൽവേ പാലത്തിെൻറ മധ്യഭാഗത്ത് എത്തിയപ്പോഴാണ് ഏറ്റുമാനൂർ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരുന്ന ട്രെയിനിെൻറ ഹോൺ ശബ്ദം കേട്ടത്. ഇതോടെ രക്ഷപ്പെട്ടോടായെന്ന് പറഞ്ഞ് ഷിേൻറാ മുന്നോട്ടോടി. െതാട്ടുപിന്നാലെ ആൻറണിയും കുതിച്ചു. ഇരുവരും പാലം കടന്നതിനുപിന്നാലെയാണ് ട്രെയിൻ വന്നത്. എന്നാൽ, തോളിൽ തേങ്ങയും തൂക്കി വരുകയായിരുന്ന സാബുവിന് രക്ഷപ്പെടാനായില്ല.

സാബുവും രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ ട്രെയിൻ പോയശേഷം ഷിേൻറായും ആൻറണിയും പിന്നാലെ വന്ന വിനീതും തിരെഞ്ഞങ്കിലും കണ്ടെത്താനായില്ല. ഇതോടെ പുഴയിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് വിവരം അഗ്നിരക്ഷ സേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് എത്തിയ അഗ്‌നിരക്ഷ സേന നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചക്ക് 1.45ന് മീനച്ചിലാറിെൻറ കൈവഴിയായ പാലത്തിെൻറ ചുവട്ടിൽനിന്ന് സാബുവിെൻറ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൻറണിയുടെ കാലിന് നിസ്സാര പരിക്കേറ്റു. പാലത്തിൽ കാൽനടക്കാർക്ക് കയറിനിൽക്കാൻ ഇടനാഴി ഇല്ലാത്തതും അപകടത്തിന് കാരണമായി.

കാൽനടക്കാർക്ക് നിൽക്കാൻ സംവിധാനമില്ലാതെ നീലിമംഗലം പാലം
കോട്ടയം: നിരവധി പ്രേദശവാസികൾ കാൽനടക്ക് ഉപയോഗിക്കുന്ന നീലിമംഗലം പാലത്തിൽ സുരക്ഷ സംവിധാനമൊരുക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ട്രെയിനിന് കടന്നുപോകാൻ മാത്രം സംവിധാനമുള്ള പാലത്തിലൂടെ അക്കരെ ഇക്കരെ സഞ്ചരിക്കുന്നത് നിരവധി പേരാണ്. പാളത്തിലൂടെ എളുപ്പമാർഗം സഞ്ചരിക്കുന്നതിനിടെ നിരവധി ജീവനും െപാലിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാൽനടക്കാർക്ക് ട്രെയിൻ വരുേമ്പാൾ കയറിനിൽക്കാൻ പാലത്തിൽ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുന്നയിച്ച് തുടങ്ങിയിട്ട് നാളുകളായി. പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി നിർമിക്കുന്ന രണ്ടാംപാതയിൽ സുരക്ഷ സംവിധാനം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കഴിഞ്ഞ പ്രളയകാലത്തും നീലിമംഗലം പാലം വാർത്തശ്രദ്ധ നേടിയിരുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ അപകടത്തിലായ പാലത്തിലൂടെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. നേരേത്ത പാലത്തിെൻറ രണ്ടുവശങ്ങളിലും കാൽനടക്കാർക്ക് നിൽക്കാൻ സൗകര്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നിലവിൽ പാലത്തിെൻറ ഇരുവശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന ഇരുമ്പുബീമുകൾ മാത്രമാണുള്ളത്. പാലത്തിെൻറ മുകളിൽ ഇരുമ്പുതകരങ്ങൾ നിരത്തിയിട്ടുണ്ട്. നടക്കുമ്പോഴുണ്ടാകുന്ന ശബ്ദവും ഇളക്കവും ഇതുവഴി ആദ്യമെത്തുന്ന ആരെയും ഭയപ്പെടുത്തും. നീലിമംഗലത്തെ അപകടവിവരമറിഞ്ഞ് നിരവധിപേരാണ് എത്തിയത്. അഗ്നിരക്ഷ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നതറിഞ്ഞ് സമാന്തരമായുള്ള എം.സി റോഡിലെ പാലത്തിൽ കാഴ്ചക്കാർ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathtrain
News Summary - train accident death
Next Story