Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തിൽ...

കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ അന്വേഷണം കൂടുതൽ പേരിലേക്ക്

text_fields
bookmark_border
കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ അന്വേഷണം കൂടുതൽ പേരിലേക്ക്
cancel

തിരുവനന്തപുരം: കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ അസ്വാഭാവിക മരണങ്ങളില്‍ പൊലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഫോറന്‍സിക് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറിപ്പോയത് കേസിെൻറ തുടര്‍നടപടികളെ ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ആരോപണവിധേയനായ കുടുംബത്തിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘത്തിെൻറ അടുത്ത നടപടി. കുടുംബത്തിലെ അവസാന അവകാശിയായിരുന്ന ജയമാധവൻനായരുടെ മരണത്തിലാണ് ഇപ്പോൾ അന്വേഷണസംഘം ദുരൂഹത സ്ഥിരീകരിച്ചത്. അതിനാൽതന്നെ രവീന്ദ്രന്‍ നായര്‍ക്കൊപ്പം ഈ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന മറ്റ് ചിലര്‍ക്കും അവസാനത്തെ അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഫോറന്‍സിക് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയത്. ഇതിനൊപ്പം മരണദിവസം തുണികളും മറ്റ് തെളിവുകളും കത്തിക്കുന്നത് കണ്ടെന്ന സാക്ഷിമൊഴികളുമുണ്ട്. ഇതുപോലെതന്നെ ഇതിന് മുമ്പ് നടന്ന മറ്റൊരു അംഗമായ ജയപ്രകാശിെൻറ മരണദിവസവും ഇത്തരത്തില്‍ തുണികള്‍ കത്തിച്ചതായും ചില സാക്ഷിമൊഴികളുണ്ട്. പക്ഷേ, ജയപ്രകാശിെൻറ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.

ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയ ഓട്ടോ ഡ്രൈവർ പണം വാങ്ങിയാണ് മൊഴി നല്‍കിയതെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ നല്‍കിയതായാണ് ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞത്. അപകടം നടന്ന ദിവസം ദൂരെ ഒരു സ്ഥലത്തുനിന്ന് ഓട്ടോ വിളിച്ചെന്ന മൊഴിയും പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. രവീന്ദ്രന്‍ നായര്‍ മുന്‍ കാര്യസ്ഥനായിരുന്ന സഹദേവനും ജോലിക്കാരി ലീല ഉൾപ്പെടെയുള്ളവര്‍ക്കും പണം നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. മരണദിവസത്തെ സംഭവങ്ങളെക്കുറിച്ചുള്ള രവീന്ദ്രന്‍ നായരുടെയും സംഘത്തിെൻറയും മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളത്.

ജയമാധവൻനായർ വാതില്‍പ്പടിയില്‍ തട്ടി വീണുവെന്നായിരുന്നു ആദ്യമൊഴി. പിന്നീട് വീഴ്ചയില്‍ തല കട്ടിലില്‍ തട്ടിയെന്നും പറഞ്ഞു. പക്ഷേ, മുറിവുകളും ഇത്തരത്തിലുണ്ടായതല്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. രക്തത്തിെൻറ അംശമുള്ള തടിയും വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. കൂടത്തായി മാതൃകയില്‍ ഇതിനുമുമ്പും കൊലപാതകങ്ങള്‍ നടന്നോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വിവിധ കാലങ്ങളായി ഏഴ് മരണങ്ങളാണ് കൂടത്തില്‍ ഉമാമന്ദിരത്തില്‍ നടന്നത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ഗോപിനാഥന്‍ നായരുടെ സഹോദരന്മാരുടെ മക്കളായ ജയമാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് അസ്വാഭാവികമായി മരിച്ചത്. 100 കോടിയോളം രൂപയുടെ സ്വത്തുക്കളായിരുന്നു ഈ കുടുംബത്തിനുണ്ടായിരുന്നത്. എന്നാൽ, സ്വത്തുക്കൾ ഇപ്പോൾ പല കൈകൾ മറഞ്ഞതായും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koodathil familykoodathil house murder
Next Story