പിഴ കുറക്കൽ: എങ്ങും തൊടാതെ "നിയമോപദേശം’
text_fieldsതിരുവനന്തപുരം: കേന്ദ്ര മോേട്ടാർ വാഹനച്ചട്ടത്തിൽ പറഞ്ഞ നിരക്കുകൾ കുറക്കുന്ന കാ ര്യത്തിൽ എങ്ങുംതൊടാതെ നിയമവകുപ്പിെൻറ നിയമോപദേശം. പിഴ കുറക്കലിന് നിയമസാധ ുതയുണ്ടോ എന്ന ഗതാഗത വകുപ്പിെൻറ ആരായലിന് ‘സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാ രം ഉപയോഗപ്പെടുത്തി പുതുക്കി നിശ്ചയിക്കാം’ എന്നാണ് മറുപടി. പിഴ കുറക്കാമെന്നോ പാ ടില്ലെന്നോ പറയാത്ത വിധമാണ് മറുപടി.
ഇൗ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയെൻ റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2005ലെ ജസ്റ്റിസ് അരിജിത് പാസായത്തിെൻറ സുപ്രീംകോടതി വിധി ഉദ്ധരിച്ച് കൃത്യമായി പറഞ്ഞ പിഴകളിലും ഇളവ് വരുത്താമെന്ന് നിയമവകുപ്പ് വാദിച്ചിരുന്നു. തുടർന്നനാണ് സാധ്യത പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. സമാന്തരമായിത്തന്നെ പിഴ കുറക്കാനുള്ള സാഹചര്യമുണ്ടായാൽ നിരക്ക് എത്രയാവണമെന്നത് സംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ മോേട്ടാർ വാഹന വിഭാഗെത്തയും ചുമതലപ്പെടുത്തി. ഇൗ അനുകൂല സാഹചര്യങ്ങൾ മുന്നിൽകണ്ട് പിഴകളിൽ ഇളവ് നിഷ്കർഷിച്ച് മോേട്ടാർ വാഹനവകുപ്പ് വിശദ റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് നിയമവകുപ്പ് കളം മാറ്റി ചവിട്ടിയത്.
ഇൗ സാഹചര്യത്തിൽ നിയമമന്ത്രിയുമായി ആലോചിച്ച് മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പിെൻറ തീരുമാനം. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കും. സംസ്ഥാനത്തിന് പിഴയിളവിന് അധികാരമുള്ള ഏഴ് കുറ്റങ്ങളിൽ നിരക്ക് കുറക്കും.
സീറ്റ് ബെൽറ്റിനും ഹെൽമറ്റിനും 500
സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തതിനടക്കം ഗതാഗതക്കുറ്റങ്ങൾക്കുള്ള ഉയർന്ന പിഴ നേർപകുതിയാക്കണമെന്ന് മോേട്ടാർ വാഹനവകുപ്പിെൻറ ശിപാർശ. കനത്ത പിഴകളിൽ നിരക്ക് ഇളവ് നിർദേശിക്കാനുള്ള ഉന്നതതല യോഗത്തിെൻറ തീരുമാനത്തെ തുടർന്നാണ് മോേട്ടാർ വാഹനവകുപ്പ് ശിപാർശകൾ സമർപ്പിച്ചത്. പൊതുവിൽ മുപ്പതോളം കുറ്റങ്ങൾക്കാണ് പിഴ നേർപകുതിയാക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതനുസരിച്ച് സീറ്റ് ബെൽറ്റിനും ഹെൽമറ്റിനും 500 രൂപയാക്കണമെന്നാണ് ശിപാർശ. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് 20,000 രൂപയിൽനിന്ന് 10,000 രൂപയായി പിഴ താഴ്ത്തണം. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് നിലവിലെ 5000 രൂപ 2000 ആയി കുറക്കണം. ഒപ്പം സാമൂഹിക സേവനവും മോേട്ടാർ വാഹനവകുപ്പ് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ൈഡ്രവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന് 2500 രൂപയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.