Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിശ്ചിതത്വത്തിന്‍റെ...

അനിശ്ചിതത്വത്തിന്‍റെ ഒരു മാസം, പിഴക്കാര്യത്തിൽ നിസ്സഹായത

text_fields
bookmark_border
trafic-fine
cancel

തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് കനത്ത പിഴ വ്യവസ്ഥ ചെയ്യുന്ന മോേട്ടാർ വാഹ നനിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസം പിന്നിടുേമ്പാഴും കൃത്യമായ സർക്കുലർ പോലും നൽകാനാകാത്ത നിസ്സഹായാവസ്ഥയിൽ മോേട്ടാർ വാഹനവകുപ്പ്. പിഴക്കാര്യത്തിൽ തീരുമാനമാകാത്തതിനാൽ പരിശോധനകളും മന്ദഗതിയിലും താളം തെറ്റിയ നിലയിലുമാണ്.

ഉയർന്ന പിഴ ഇൗടാക്കാനുള്ള ഉദ്യോഗസ്ഥരുടെ വിമുഖതയിൽ തുടങ്ങി നിയമവകുപ്പിെൻറ ഇഴകീറലുകളും തടസ്സവാദങ്ങളും ഇളവുകൾക്കോ വ്യാഖ്യാനങ്ങൾക്കോ പഴുതില്ലാത്ത വിധമുള്ള നിയമത്തിലെ വ്യവസ്ഥകളും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും രാഷ്ട്രീയ നേതൃത്വത്തിെൻറ വോട്ടുപേടിയുമെല്ലാം ചേർന്നതോടെ ഫലത്തിൽ സർവത്ര അനിശ്ചിതത്വം. ഏറ്റവും ഒടുവിൽ ഹെൽമറ്റും സീറ്റ് ബെൽറ്റുമടക്കം എല്ലാ കുറ്റങ്ങൾക്കും പിഴ നേർപകുതിയാക്കണെമന്ന മോേട്ടാർ വാഹനവകുപ്പിെൻറ ശിപാർശ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്.

വിജ്ഞാപനമിറക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷെൻറ അനുവാദം വേണമെന്നതാണ് പുതിയ തലവേദന. ഇക്കാര്യം പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. ഒപ്പം ശിപാർശയുടെ നിയമവശം ഒന്നുകൂടി പരിശോധിക്കാൻ മുഖ്യമന്ത്രി നിയമവകുപ്പിനോടും ആവശ്യെപ്പട്ടിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന നിയമപ്രകാരം പിഴ ചുമത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സംസ്ഥാനവും വിജ്ഞാപനമിറക്കിയെങ്കിലും കാര്യമായ പരിശോധനയോ പിഴയിടലോ നടന്നില്ല. കനത്ത പിഴയായതിനാൽ തത്സമയം അടക്കാതെ കോടതിയിൽ ചോദ്യം ചെയ്താൽ തെളിവ് സഹിതം കുറ്റം തെളിയിക്കേണ്ട ബാധ്യതകൂടി തലയിൽ വരുമെന്നതിനാൽ ഉദ്യോഗസ്ഥരും ചവിട്ടിപ്പിടിച്ചു. പ്രത്യേകിച്ച്, മദ്യപിച്ച് വാഹനമോടിക്കൽ പോലുള്ള കേസുകളിൽ. പരിശോധന തണുത്തതോടെ വരുമാനവും നേർപകുതിയായി.

പിഴക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന അൽപം ആശ്വാസമേകിയെങ്കിലും പിറ്റേന്നുതന്നെ അദ്ദേഹം നിലപാട് മാറ്റിയതോടെ വീണ്ടും അനിശ്ചിതത്വമായി.

പിഴയിളവ് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്രമന്ത്രിക്ക് കത്തെഴുതിയെങ്കിലും സാധാരണ ഗതിയിൽ ലഭിക്കാറുള്ള ‘കത്ത് കിട്ടിയെന്ന’ മറുപടി പോലും കേന്ദ്രത്തിൽ നിന്നുണ്ടായില്ല. ഇതിനിടെയാണ് സ്വന്തം നിലക്ക് പിഴ നിരക്കുകൾ നേർപകുതിയാക്കി സംസ്ഥാനം പുനർവിജ്ഞാപനത്തിന് ശ്രമിക്കുന്നത്. പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നാൽ വ്യക്തത വരാൻ ഇനിയും മൂന്നാഴ്ച കൂടി വേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTraffic ViolationTraffic rules
News Summary - traffic Violation Traffic Rules -Kerala News
Next Story