Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗതാഗതക്കുറ്റങ്ങൾക്ക്...

ഗതാഗതക്കുറ്റങ്ങൾക്ക് ‘ഒാണം ഒാഫർ’; പിഴയിൽ ഇളവ്; പരിശോധന ശക്തമാക്കും

text_fields
bookmark_border
ഗതാഗതക്കുറ്റങ്ങൾക്ക് ‘ഒാണം ഒാഫർ’; പിഴയിൽ ഇളവ്; പരിശോധന ശക്തമാക്കും
cancel

തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്കുള്ള കനത്ത പിഴയിൽ ഒാണക്കാലത്ത് ഇളവുണ്ടാ കുമെങ്കിലും പരിശോധനയിൽ വിട്ടുവീഴ്ചയില്ലെന്ന് മോേട്ടാർ വാഹനവകുപ്പ്. മദ്യപ ിച്ച് വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവയുടെ പിഴയിൽ ഒാണക്കാ ലത്തും ആനുകൂല്യമുണ്ടാകില്ല.

നിസ്സാര നിയമലംഘനങ്ങൾക്കും പിഴ കനത്തതായതിനാൽ പൊതുവിൽ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഒാണക്കാലത്ത് പിഴയിടേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗത്തിൽ നിർദേശിച്ചത്. എന്നാൽ പരിശോധനയും പിഴയും ഒഴിവാക്കുന്നത് ഒാണക്കാലത്ത് വ്യാപക നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുമെന്നാണ് വകുപ്പിെൻറ വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ എൻഫോഴ്സ്മെൻറ് വിഭാഗം നിരത്തിൽതന്നെയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ചട്ടഭേദഗതി പ്രകാരമുള്ള പിഴ പ്രാബല്യത്തിൽ വന്നതിനാലും ഇതുസംബന്ധിച്ച് സംസ്ഥാനം വിജ്ഞാപനമിറക്കിയതിനാലും നിരക്കിൽ കുറച്ച് പിഴ ഇൗടാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ല. പിഴയിടൽ ഒഴിവാക്കൽ മാത്രമാണ് പ്രായോഗികം. ഇൗ സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് ഇളവ് വരുത്തുന്നത്. ഇതോടൊപ്പം ബോധവത്കരണ കാമ്പയിനായി പരിശോധന മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. പിഴയിൽ ഇളവുനൽകുന്നതിനുള്ള ഒാർഡിനൻസ് നടപടികളും സമാന്തരമായി പുരോഗമിക്കുകയാണ്.

ഇതോടൊപ്പം പിഴനിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിൽ ലോക്സഭ പരിഗണിക്കുന്ന വേളയിലടക്കം മൂന്ന് പ്രാവശ്യം ഇൗ വിഷയമുന്നയിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. പക്ഷേ അനുകൂലമായിരുന്നില്ല പ്രതികരണം. നിയമം പ്രാബല്യത്തിൽ വന്നശേഷം പിഴകുറക്കൽ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗതസെക്രട്ടറി കെ.ആർ. േജ്യാതിലാലിെൻറ സന്ദേശത്തിനും ഫലമുണ്ടായില്ല. ചില സംസ്ഥാനങ്ങൾ കേന്ദ്രനിയമം ഇനിയും നടപ്പാക്കിയിട്ടില്ല. പുതുക്കിയ നിരക്ക് പ്രകാരമുള്ള പിഴ ചുമത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കാതെയാണ് ഇൗ സംസ്ഥാനങ്ങൾ നിയമം നടപ്പാക്കാത്തത്. ഇതുസംബന്ധിച്ച നിയമസാധ്യതകളും കേരളം ആരായുന്നുണ്ട്. എന്നാൽ നിയമത്തിന് കേന്ദ്രം ചട്ടങ്ങൾ കൂടി തയാറാക്കുന്നതോടെ ഇൗ സംസ്ഥാനങ്ങൾക്കും നിയമം നടപ്പാക്കേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTraffic ViolationMotor Vehicle Dept
News Summary - Traffic Violation Motor Vehicle Dept -Kerala News
Next Story