തിങ്കളാഴ്ച മുതൽ നിയന്ത്രണം ലംഘിച്ച് കട തുറക്കുമെന്ന് വ്യാപാരികൾ
text_fieldsകോഴിക്കോട്: തിങ്കളാഴ്ച മുതൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പങ്കെടുത്ത യോഗമാണ് കടതുറക്കൽ സമരം പ്രഖ്യാപിച്ചത്. പ്രതിവാര കോവിഡ് വ്യാപനക്കണക്കിെൻറ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻറ് സോണുകൾ തീരുമാനിച്ചതോടെ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്.
ജൂലൈ 26ന് മിഠായിത്തെരുവിൽ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത്.
ജനസംഖ്യാടിസ്ഥാനത്തിൽ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക് നോക്കി നിയന്ത്രണം നടപ്പാക്കാൻ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകൾ തുറക്കാൻ കഴിയാത്ത സാഹര്യമായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകും. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവൻ, എ.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

