Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി. ചന്ദ്രശേഖരന്‍...

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: അപ്പീലുകളില്‍ ഇന്ന് വിധി

text_fields
bookmark_border
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: അപ്പീലുകളില്‍ ഇന്ന് വിധി
cancel

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലുകളിൽ തിങ്കളാഴ്ച വിധി പറയും. പ്രതികളും സര്‍ക്കാറും കെ.കെ. രമ എം.എല്‍.എയും നല്‍കിയ അപ്പീലുകളിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷ വിധിക്കെതിരെ നല്‍കിയ അപ്പീലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതെ വിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നല്‍കീയ അപ്പീലുമാണ് വിധിക്കുന്നത്. ആര്‍.എം.പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരക്കടുത്ത് വള്ളിക്കാടുവെച്ച് ഒരുസംഘം ബോംബെറിഞ്ഞുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിലുള്ള പക നിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണക്കോടതി എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. പി.കെ. കുഞ്ഞനന്തന്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 2014ലാണ് വിചാരണക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VerdictTP Chandrasekharan Murder Case
News Summary - TP Chandrasekaran murder case: Verdict on appeals today
Next Story