ചിത്രപ്പണിയുള്ള ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസിൽ വർണശബളമായ ചിത്രങ്ങളും സ്റ്റിക്കറുകളും ഉപ യോഗിക്കുന്നതിന് മോേട്ടാർ വാഹനവകുപ്പിെൻറ കടിഞ്ഞാൺ. ഹൈകോടതിയുടെയും സുപ്രീം കോടതിയുടെയും മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് കമീഷണറാണ് നിർദേശം ന ൽകിയത്. ഈ മാസം 31നു ശേഷം ഇത്തരത്തിെല വാഹനങ്ങൾ നിരത്തിൽ കണ്ടാൽ കർശന നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കണമെന്നാണ് ആവശ്യം. ഇതിനു ദേശീയപാതയിലടക്കം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
ടൂറിസ്റ്റ് ബസുകളിൽ വലിയ ചിത്രങ്ങളും വിവിധ ഭാഷകളിലുള്ള എഴുത്തുകളും പതിപ്പിക്കുന്നതു മൂലം മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്നുണ്ടെന്നും അപകടങ്ങൾക്കിടയാക്കുെന്നന്നുമാണ് വിലയിരുത്തൽ. സർട്ടിഫിക്കറ്റ് നൽകുമ്പോഴുള്ള അതേനിലയിൽ സർവിസ് നടത്തണമെന്നും പിന്നീട് നടത്തുന്ന രൂപമാറ്റം നിരോധിക്കപ്പെട്ടതാണെന്നുമാണ് മോേട്ടാർ വാഹനവകുപ്പിെൻറ നിർദേശം. എന്നാൽ, സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ പല വാഹനങ്ങളും രൂപം മാറ്റുകയാണെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
യാത്രാനുമതി നല്കുന്നതിനു മുമ്പ് സ്കൂള്‍, കോളജ് അധികൃതര്‍ ബസുകള്‍ പരിശോധിക്കണമെന്നും ചിത്രപ്പണികളും അമിത ശബ്ദ സംവിധാനവും ലേസര്‍ഷോയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ടൂറിസ്റ്റ് ബസുകളിലെ അമിത വെളിച്ച-ശബ്ദസംവിധാനം നീക്കണമെന്ന് നേരത്തേ മോട്ടോർവാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരത്തോളം ബസുകൾ സംസ്ഥാനത്തുടനീളം കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് പിഴയീടാക്കിയാണ് സർവിസിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം ഹൈകോടതിയും ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.