Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്...

കേരളത്തിന് സമ്പൂർണ നിരാശ; കാത്തിരിക്കുന്നത് വിലക്കയറ്റം –തോമസ് െഎസക്

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: കേന്ദ്രബജറ്റ് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കുന്നതും വിലക്കയറ്റത്തിേലക്ക് നയിക്കുന്നതുമാണെന്ന് ധനമന്ത്രി തോമസ് െഎസക്. ഭാരം മുഴു വൻ ജനങ്ങളുെട ചുമലിലേക്ക് തള്ളുകയാണ്. കേരളത്തെ സംബന്ധിച്ച് സമ്പൂർണ നിരാശ മാത്ര മാണുള്ളത്. സംസ്ഥാനത്തിെൻറയോ െപാതുമേഖല സ്ഥാപനങ്ങളുടെയോ ആവശ്യങ്ങളൊന്നും പരി ഗണിച്ചിട്ടില്ല. ഇത് പ്രതിഷേധാർഹമാണ്. അധിക വിഭവ സമാഹരണത്തിനായി ബജറ്റ‌് മുന്നോട ്ടുവെക്കുന്ന നിർദേശങ്ങളെല്ലാം സാധാരണ ജനങ്ങളുടെ നട്ടെല്ല‌് ഒടിക്കുന്നതാണെന്നും ധ നമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പ്രളയത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത് തിെൻറ വായ്പാപരിധി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചി ട്ടില്ല. പ്രളയബാധിത സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തണമെന്നത് ബിഹാറിലെ ബി.ജ െ.പി നേതാവും മന്ത്രിയുമായ സുശീൽകുമാർ മോദി അധ്യക്ഷനായ സമിതിയുടെ നിർദേശങ്ങളിലെ ാന്നാണ്. ഇത് ബി.െജ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം അംഗീകരിച്ചതുമാണ്. ഇൗ സാഹചര്യത ്തിൽ കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടിയും വായ്പാപരിധി ഉയർത്തലടക്കം ആവശ്യപ ്പെട്ടും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് വിശദമായ കത്തയക്കും. വായ്പാപരിധി ഉയ ർത്തൽ ബജറ്റിലില്ലെങ്കിലും പുറത്ത് അനുവദിച്ചാലും മതി. എല്ലാവർക്കും വീട്, കുടിവെള് ളം, ശുചിമുറി എന്നിവയിൽ കേരളം ബഹുദൂരം മുന്നിലാണ്. ഇതിലൊക്കെ കേരളത്തിന് എത്രകിട് ടുമെന്ന് കണ്ടറിയണമെന്നും െഎസക് പറഞ്ഞു.

ഇന്ധന നികുതി ഇരുട്ടടി
നിലവിലെ ഇന്ധന നികുതി ഉയർത്തിയത് കനത്ത ഇരുട്ടടിയാകും. 2014ൽ നരേന്ദ്രമോദി അധികാരത്തിലെത്ത ുേമ്പാൾ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും അഡീഷനൽ എക്സൈസ് ഡ്യൂട്ടിയും സ്പെഷൽ സെസുമട ക്കം 9.20 രൂപയായിരുന്നു പെട്രോൾ നികുതി. ഒന്നാം മോദി സർക്കാറിെൻറ അവസാനത്തിൽ ഇത് 17.89 രൂപയായി. ഇപ്പോഴാകെട്ട 19.98 രൂപയാണ്. ഡീസലിനും വ്യത്യസ്തമല്ല. 2014ൽ 3.46 രൂപയായിരുന്നു കേന്ദ്രനികുതി. ഒന്നാം മോദി സർക്കാറിെൻറ അവസാനത്തിലത് 13.83 രൂപയായി. ഇപ്പോൾ 15.83. അഡീഷനൽ എക്സൈസ് ഡ്യൂട്ടിയിലാണ് വർധന വരുത്തിയതിനാൽ സംസ്ഥാനങ്ങൾക്കും ഗുണമില്ല. ഇന്ധന നികുതി ഉയരുന്നത് കനത്ത വിലക്കയറ്റത്തിനാണ് ഇടയാക്കുക.

ഒാഹരി വിറ്റഴിക്കലിൽ സർവകാല റെക്കോഡ്
1.05 ലക്ഷം കോടിയുടെ പൊതുമേഖല ഒാഹരികൾ വിൽക്കാനുള്ള തീരുമാനം സർവകാല റെക്കോഡാണ്. 51 ശതമാനത്തിലധികം ഒാഹരികളാണ് വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. റെയിൽവേയിലാകും ഇത് ശക്തമായി നടക്കുക. പാളങ്ങളും സ്റ്റേഷനുകളും സർക്കാർ ഉടമസ്ഥതയിലും ട്രെയിനുകൾ ആർക്കും ഒാടിക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങളെത്തുക. ബ്രിട്ടനിലടക്കം നടത്തി പരാജയപ്പെട്ട രീതിയാണിത്. ഇൗ രാജ്യങ്ങൾ ദേശസാത്കരണത്തിലേക്ക് നീങ്ങുേമ്പാഴാണ് നമ്മൾ ഒാഹരികൾ വൻതോതിൽ വിറ്റഴിക്കുന്നത്.

‘കൃഷി സമ്മാനി’ൽ എല്ലാം ഒതുങ്ങി
പ്രധാൻമന്ത്രി കൃഷി സമ്മാൻ പദ്ധതി ഒഴിച്ചുനിർത്തിയാൽ കാർഷിക മേഖലക്ക് കാര്യമായ വകയിരുത്തലൊന്നും ബജറ്റിലില്ല. റബർ കർഷകരോടും മുഖം തിരിച്ചു. കാർഷിക മേഖലയിലെ വിവിധ ബോർഡുകൾക്കുള്ള വിഹിതത്തിലും വർധനയില്ല. സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തിൽ ആറു ശതമാനത്തിെൻറ വർധനയാണ‌് ബജറ്റിൽ മുന്നോട്ടുെവക്കുന്നത‌്. ഫലത്തിൽ, നാലു ശതമാനം വിലക്കയറ്റം നിലനിൽക്കുന്ന രാജ്യത്ത‌് അധിക വിഭവ കൈമാറ്റമെന്നത‌് ഇല്ലാതായി. ഇത‌് സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കും. ഇന്ത്യൻ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് പര്യാപ്തമാണ് പ്രഖ്യാപനങ്ങൾ.

തൊഴിലുറപ്പിൽ 1000 കോടി വെട്ടി
നാഷനൽ െഹൽത്ത് മിഷൻ (എൻ.എച്ച്.എം), സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ), തൊഴിലുറപ്പ് തുടങ്ങി ‘കോർ സെക്ടർ’ എന്ന് വിശേഷിപ്പിക്കുന്ന 16 മേഖലകളിൽ കഴിഞ്ഞ തവണയുള്ളതേ ഇപ്പോഴും അനുവദിച്ചിട്ടുള്ളൂ.തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞതവണ 61,000 കോടിയായിരുന്നുവെങ്കിൽ ഇക്കുറിയത് 60,000 കോടിയായി കുറഞ്ഞു. ഫലത്തിൽ 1,000 കോടി വെട്ടി. അഞ്ചുലക്ഷം രൂപവരെ പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ 6,000 കോടിയാണ് ആകെ വകയിരുത്തിയത്. വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും പലതിലും പണത്തിെൻറ പിന്തുണയില്ല. ദേശീയപാത അതോറിറ്റിക്ക് മതിയായ പണം നൽകാത്തതിനാൽ ഒരു വിഹിതം സംസ്ഥാനങ്ങളുടെ ചുമലിൽ വെക്കുകയാണ്.

നോട്ടം വിദേശത്തേക്ക് മാത്രം
സാമ്പത്തിക മേഖലയിൽ സർക്കാർ ഇടപെട്ട് നിക്ഷേപം വർധിപ്പിച്ച് മാന്ദ്യം കുറക്കുന്നതിന് പകരം വിദേശമൂലധന നിക്ഷേപത്തിലൂടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാമെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതാകെട്ട യാഥാസ്ഥിതികമാണ്. നിക്ഷേപം ദേശീയവരുമാനത്തിെൻറ 35 ശതമാനമാക്കുമെന്നാണ് പ്രഖ്യാപനങ്ങളിെലാന്ന്. നേരത്തേ 39 ശതമാനമായിരുന്ന നിക്ഷേപനില അഞ്ചുവർഷം കൊണ്ട് 29 ശതമാനമായി താഴുകയായിരുന്നു. ഇതാണ് 35 ശതമാനത്തിലേക്കെങ്കിലും ഇപ്പോൾ ഉയർത്താൻ ശ്രമിക്കുന്നത്.


കേരളത്തിൻെറ പ്രതീക്ഷകള്‍ക്കുമേൽ കരിനിഴല്‍ വീഴ്ത്തി –കൃഷി മന്ത്രി
തിരുവനന്തപുരം: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിെൻറ പ്രഥമ ബജറ്റ് കാര്‍ഷികകേരളത്തിെൻറ പ്രതീക്ഷകള്‍ക്കുമീതെ കരിനിഴല്‍ വീഴ്ത്തിയതായി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ലൊട്ടുലൊടുക്ക് വിദ്യകള്‍ പ്രയോഗിച്ചു എന്നതല്ലാതെ, ഒരു പദ്ധതി പോലും കാര്‍ഷിക മേഖലക്കുവേണ്ടി പ്രഖ്യാപിച്ചിട്ടില്ല. മുന്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക കാര്‍ഷിക മേഖലക്കായി വകയിരുത്തേണ്ടതിന് പകരം നിലവിലെ സ്കീമുകള്‍തന്നെ വെട്ടിക്കുറക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം 400 കോടി വകയിരുത്തിയ, നാഷനല്‍ മിഷന്‍ ഓണ്‍ ഓയില്‍ സീഡ് ആൻഡ് ഓയില്‍ പാം സ്കീമില്‍ ഇത്തവണ ഒരു രൂപ പോലും വകയിരുത്തിയില്ല. ഇത് കേരളത്തിലെ പ്ലാേൻറഷനുകളെ പ്രതിസന്ധിയിലാക്കും.

കാര്‍ഷികോൽപാദനം വർധിപ്പിക്കാൻ പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടില്ല. E-NAM സ്കീമിന് മുന്തിയ പരിഗണന നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ, മാര്‍ക്കറ്റിങ് സ്കീമിെൻറ തുകയില്‍ 450 കോടി രൂപയുടെ കുറവ് വരുത്തി. റബര്‍ ബോര്‍ഡിന് അനുവദിച്ചത് കേവലം 170 കോടി രൂപമാത്രം. മഹാപ്രളയത്തിൽ തകര്‍ന്ന കാര്‍ഷികകേരളത്തെ ശ്രമകരമായി പടുത്തുയര്‍ത്തുന്ന സന്ദര്‍ഭത്തില്‍, അര്‍ഹമായ പരിഗണന പോലും നല്‍കാതെ ബജറ്റിലൂടെ തീര്‍ത്തും അവഗണിച്ചത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളത്തെ പൂർണമായും അവഗണിച്ചു –എൽ.ഡി.എഫ്
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചതായി എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും നിരസിച്ചു. വായ്‌പ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെനാളായി കേരളം ആവശ്യപ്പെടുന്ന എയിംസും വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടും ബജറ്റിലില്ല. റബറിെൻറ താങ്ങുവില കൂട്ടണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. പ്രവാസി സമൂഹത്തെ അവഗണിക്കുന്ന സമീപനമാണ്‌ ബജറ്റിലുള്ളത്‌. പെട്രോളിനും ഡീസലിനും വിലകൂട്ടിയത്‌ കേരളത്തെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്‌. ഇത് രൂക്ഷമായ വിലക്കയറ്റത്തിന്‌ കാരണമാവും.

കേരളത്തെ അവഗണിച്ചു–കോടിയേരി
തിരുവനന്തപുരം: കേരളത്തെ അവഗണിച്ച ബജറ്റാണ്‌ കേന്ദ്ര സര്‍ക്കാറിേൻറതെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കേരളത്തിന്‌ അര്‍ഹമായ പരിഗണന ലഭിച്ചില്ല. ബജറ്റിലെ നിർദേശങ്ങള്‍ കാര്‍ഷിക മേഖലയിൽ പ്രതിസന്ധിയുണ്ടാക്കും. റബര്‍ ബോര്‍ഡ്‌ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിക്കേണ്ട വിഹിതം വെട്ടിക്കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കണമെന്ന നിർദേശം കേരളത്തിലെ സ്ഥാപനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനോന്മുഖ ബജറ്റ് –ബി.ജെ.പി
തിരുവനന്തപുരം: പ്രായോഗികവും വികസനോന്മുഖമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ഒരുവശത്ത് സമ്പദ്ഘടനയുടെ വളര്‍ച്ചയും മറുവശത്ത് ജനങ്ങളുടെ ക്ഷേമവും കണക്കിലെടുത്ത് സമഗ്രവും സന്തുലിതവുമായ സമീപനമാണ് ബജറ്റില്‍ ഉടനീളം പ്രതിഫലിക്കുന്നത്. കര്‍ഷകര്‍ക്കും ഇതര ദുര്‍ബലവിഭാഗങ്ങള്‍ക്കും ക്ഷേമകരമായ നിരവധി പദ്ധതികളും പരിപാടികളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


സ്വർണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും–എം.പി. അഹമ്മദ്
കോഴിക്കോട്: കേന്ദ്ര ബജറ്റിൽ സ്വർണത്തിെൻറയും ഡയമണ്ടിെൻറയും ഇറക്കുമതി തീരുവ 10ൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ച നടപടി സ്വർണ വ്യാപാരമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇറക്കുമതിയിൽ 2.5 ശതമാനത്തിെൻറ വർധന ഏർപ്പെടുത്തിയതോടെ മറ്റു രാജ്യങ്ങളിൽനിന്ന് വലിയ തോതിൽ ഇന്ത്യയിലേക്ക് സ്വർണ കള്ളക്കടത്ത് വ്യാപിക്കുകയും അത് കണക്കിൽപെടാത്ത വിൽപനക്ക് ഇടയാക്കുകയും ചെയ്യും. ഇതിലൂടെ രാജ്യത്തിന് നികുതിയിനത്തിൽ വലിയ തോതിലുള്ള വരുമാന നഷ്ടമാണ് ഉണ്ടാകുക.

സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ ഇന്ത്യയുടെ ഒട്ടുമിക്ക അയൽ രാജ്യങ്ങളിലും സ്വർണത്തിന് പൂർണ നികുതിയിളവാണുള്ളത്. ഇന്ത്യയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ ഈ രാജ്യങ്ങിൽ നിന്നെല്ലാം വലിയ തോതിൽ സ്വർണക്കള്ളക്കടത്ത് നടക്കും. 2012ൽ കേവലം രണ്ട് ശതമാനം മാത്രമുള്ള ഇറക്കുമതി തീരുവയാണ് ഇപ്പോൾ 12.5ൽ എത്തിയിരിക്കുന്നത്. ഇൗ വർധന കാരണം സ്വർണത്തിന് പവന് ശരാശരി 650 രൂപയാണ് വർധിച്ചത്. തീർത്തും നിയമവിധേയമായി പ്രവർത്തിക്കുന്ന ജ്വല്ലറികൾക്ക് കള്ളക്കടത്ത് ലോബിയോട് മത്സരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലക്ക് സുപ്രധാന പ്രഖ്യാപനങ്ങളില്ല –ഡോ. ആസാദ് മൂപ്പൻ
കൊച്ചി: കേന്ദ്ര ബജറ്റിൽ ആരോഗ്യപരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിച്ചില്ല. പ്രവാസിസമൂഹത്തെയും ആരോഗ്യപരിചരണ മേഖലയെയും സംബന്ധിച്ച് എടുത്തുപറയാൻ അധികമൊന്നും ഈ ബജറ്റിലിെല്ലന്നും അദ്ദേഹം പറഞ്ഞു.


സമ്പദ്ഘടനയിൽ പ്രതിഫലനമുണ്ടാക്കില്ല –ടി. നസിറുദ്ദീൻ
കോഴിക്കോട്: സമ്പദ്ഘടനയിൽ പ്രതിഫലനം ഉണ്ടാക്കാത്തതാണ് കേന്ദ്ര ബജറ്റെന്ന് കേരള വ്യാപാരി വ്യവസായി ഏേകാപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ കുറ്റപ്പെടുത്തി. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സമ്പദ്ഘടനയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതും സ്വർണത്തിന് ഇറക്കുമതി ചുങ്കം കൂട്ടിയതും കാരണം വിലക്കയറ്റം തുടരും. നാലു കോടി ചെറുകിട കച്ചവടക്കാർക്ക് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്യാതിരുന്നത് പ്രതിഷേധത്തിന് കാരണമാകും. നിരവധി പുതിയ പദ്ധതികൾക്ക് പണം െചലവാക്കുമെന്ന് പറഞ്ഞിട്ട് പണം എവിടെനിന്ന് വരുമെന്ന് പറഞ്ഞിട്ടില്ല. നികുതി വർധിപ്പിക്കുന്നത് ജി.എസ്.ടി കൗൺസിലായതുകൊണ്ട് കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുേമ്പാൾ പണ്ട് കാലങ്ങളിൽ ഉണ്ടായതുപോലെ നികുതി വർധന സംഭവിക്കുന്നില്ല. ഇന്ന് രാജ്യമെമ്പാടും അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യവും, ജനങ്ങളുടെ കൈയിൽ പണം വരാത്ത അവസ്ഥയും തരണം ചെയ്യാനുള്ള ഒരു കാര്യവും ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത് -ടി. നസിറുദ്ദീൻ പ്രസ്താവനയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget 2019
News Summary - total disappointment for kerala says issac
Next Story