ലാവലിൻ ഇടപാടിനേക്കാൾ വ്യാപ്തി –മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: അമേരിക്കൻ കമ്പനിയുമായുള്ള സംസ്ഥാന സർക്കാറിെൻറ ഡേറ്റ കൈമാറ്റ ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ്. ധാർമികത അൽപമെങ്ക ിലും ശേഷിക്കുന്നുവെങ്കിൽ പിണറായി വിജയെന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഡേറ്റ വിവാദം സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനം ഒാരോ ദുരന്തം നേരിട്ടപ്പോഴും രഹസ്യ, വിവാദ ഇടപാടുകൾക്കാണ് മുഖ്യമന്ത്രി തയാറായത്.
കോവിഡിെൻറ മറവിൽ വൻ ഡേറ്റ അഴിമതിയാണ് നടന്നത്. ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജഞാ ലംഘനം നടത്തി. 2018 മാർച്ചിൽ പിണറായിയും പെങ്കടുത്ത സി.പി.എം പോളിറ്റ് ബ്യൂറോ യോഗം പാസാക്കിയ പ്രമേയത്തിന് വിരുദ്ധമായാണ് കരാർ. അതിനാൽ കരാറിൽ പാർട്ടി നേതാക്കളായ യെച്ചൂരിയും കാരാട്ടും നിലപാട് വ്യക്തമാക്കണം. 374 കോടിയുടെ ലാവലിൻ ഇടപാടിനേക്കാൾ വ്യാപ്തിയുള്ളതാണ് സ്പ്രിൻക്ലർ കരാർ.
ആദ്യ പ്രളയകാലത്ത് ബ്രൂവറി ഇടപാടിനും രണ്ടാം പ്രളയസമയത്ത് ക്വാറികൾക്ക് അനുമതി നൽകുന്നതിനും മുഖ്യമന്ത്രി രഹസ്യമായി തീരുമാനിച്ചു. ഇപ്പോൾ ഡേറ്റ കൈമാറ്റത്തിന് സ്പ്രിൻക്ലറുമായി കരാറുണ്ടാക്കി- മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.