ഇത്തവണ അത്തം പത്തോണമല്ല; പതിനൊന്ന്
text_fieldsകോഴിക്കോട്: ഒാണപൂവിളിക്കൊപ്പം പൂക്കളങ്ങളും നിറച്ച് ഇന്ന് അത്തം. അത്തം മുതൽ പത്താം നാൾ ഒാണെമന്ന പതിവിന് ഇത്തവണ മാറ്റം. പതിനൊന്നാം ദിവസമാണ് തിരുവോണത്തിെൻറ വസന്തം വിരിയുക. സെപ്റ്റംബർ ഒന്നിനും രണ്ടിനും പൂരാടം നക്ഷത്രമാണ്. ഇതിനുമുമ്പും ഇടക്ക് ‘അത്തം പതിനൊന്നോണ’മായിട്ടുണ്ട്.
പൂക്കളുടെയും സദ്യയുടെയും ഓണക്കാലം ഐതീഹ്യങ്ങളാൽ സമൃദ്ധമാണ്. പണ്ട് കേരളം ഭരിച്ചിരുന്ന അസുരരാജാവ് മഹാബലി പ്രജകളെ കാണാൻ വരുന്നതാണ് ഓണമെന്നാണ് പ്രചാരത്തിലുള്ള ഐതീഹ്യം. മഹാബലിയെ വരവേൽക്കാൻ മലയാളികൾ മുറ്റത്ത് പൂക്കളമൊരുക്കും. തൊടിയിൽ പൂക്കൾ തേടിപ്പോയ പൊന്നോണക്കാലം ഒാർമയായെങ്കിലും പൂക്കളങ്ങൾ നിറക്കാൻ വിപണിയിൽ പൂക്കൾക്ക് ക്ഷാമമില്ല.
സംസ്ഥാനത്തെ ഓണപ്പൂവിപണികളിലെല്ലാം ഇനി തിരക്കിെൻറ നാളുകളാണ്. തിരുവോണത്തിന് വെക്കാനുള്ള ഓണത്തപ്പനെ വരെ വിപണിയിൽ ലഭിക്കും. വഴിയോര വസ്ത്രവിപണി, മേളകൾ എന്നിവയെല്ലാം നഗരങ്ങളിൽ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.