Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദു വോട്ടിൽ...

ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി പ്രതാപൻ

text_fields
bookmark_border
ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി പ്രതാപൻ
cancel

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായതായി തൃശൂരിലെ കോൺഗ്രസ് സ്ഥാനാ ർഥി ടി.എൻ. പ്രതാപൻ. സുരേഷ്‌ ഗോപി സ്ഥാനാർഥിയായി വന്നത് തൃശൂരിലെ മത്സരം പ്രവചനാതീതമാക്കിയെന്ന് അദ്ദേഹം കെ.പി.സി.സ ി നേതൃയോഗത്തിൽ പറഞ്ഞു. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി.

രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതിെൻറ ഇര താനാണെന്ന് പ്രതാപന്‍ പറഞ്ഞു. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമായിരുന്നു. സുരേഷ്‌ ഗോപി വരികയും തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചര്‍ച്ചയാക്കുകയും ചെയ്തത് ഹിന്ദു വോട്ടില്‍ മാറ്റിമറിച്ചിലുകള്‍ ഉണ്ടാക്കി.

എൻ.എസ്.എസ് അനുകൂലമായിരുന്നെങ്കിലും സമുദായാംഗങ്ങളിൽ ശബരിമലയുടെ പേരിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ദലിത് വോട്ടുകളിലും ഇതു പ്രകടമായിരുന്നു. ഹിന്ദു വോട്ടുകളിലുണ്ടായ അടിയൊഴുക്കിെൻറ കോട്ടം ആർക്കാണെന്നറിയാൻ വോെട്ടണ്ണൽ വരെ കാത്തിരിക്കണം. സമീപ മണ്ഡലങ്ങളായ ചാലക്കുടിയിലും ആലത്തൂരും വിജയിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

പ്രതാപെൻറ വിജയം ഉറപ്പാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അദ്ദേഹം വിനയനാകുകയാണെന്ന് നേതാക്കള്‍ പരിഹാസരൂപേണ പറഞ്ഞു. ഡി.സി.സി പ്രസിഡൻറുമാര്‍ മാത്രമാണ് യോഗത്തില്‍ സംസാരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊക്കെ 23നുശേഷം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചു. കാസർകോടും പാലക്കാടും അടക്കം മറ്റ് 19 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് ഡി.സി.സി പ്രസിഡൻറുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsTN PratapanTrissur Constituency
News Summary - TN Pratapan suspect on Trisur Victory -Kerala news
Next Story