Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടകിൽ രണ്ടുപേരെ കൊന്ന...

കുടകിൽ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി

text_fields
bookmark_border
കുടകിൽ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി
cancel

മാനന്തവാടി: കേരള-കർണാടക അതിർത്തി ഗ്രാമത്തിലെ നരഭോജി കടുവയെ പിടികൂടി. കുടക് ജില്ലയിലെ കുട്ടത്ത് രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചാണ് പിടികൂടിയത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനക്കായി മൈസൂരുവിലേക്ക് മാറ്റും.

ഹുൻസൂർ അൻഗോട്ട സ്വദേശികളും ജെനു കുറുബ സമുദായത്തിൽപെട്ട ആദിവാസികളുമായ മധുവിന്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (75) എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചേതനുനേരെ ആക്രമണമുണ്ടായത്. കാപ്പിത്തോട്ടത്തിൽ പണിക്കായി കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ കാപ്പിക്കുരു പറക്കുന്നതിനിടെ പിന്നിലൂടെ പതുങ്ങിയെത്തിയ കടുവ കടിച്ചുകൊണ്ടുപോവുകയായിരുന്നു.

യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവും കർഷകനുമായ രാജുവിനെ തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackKudaku
News Summary - tiger was caught after killing two people
Next Story