തുഷാരയെ കൊല്ലാൻ സൗകര്യമൊരുക്കിയത് ലാലി
text_fieldsവെളിയം: തുഷാരയെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് സൗകര്യങ്ങൾ ഒരുക്കിയത് ഭർതൃപിതാ വായ ലാലി. തുഷാരക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചതിലും ആശുപത്രിയിൽ കൊണ്ടുപോകാത്ത തിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഡിവൈ.എസ്.പി ദിൻരാജ് പറഞ്ഞു.
വീട്ടിൽ ആഹാര സാധനങ്ങൾ വ ാങ്ങുന്നത് ലാലിയാണ്. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം തുഷാരയെ മർദിക്കുകയും മാസങ്ങളോളം ആഹാരം നൽകാതെ മാനസികമായി പീഡിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും മാസങ്ങളോളം അബോധാവസ്ഥയിലായപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നതിന് അധികാരികളെയോ സമീപവാസികളെയോ സമീപിക്കാൻ ഇയാൾ വിസമ്മതിച്ചു.
ചന്തുലാലിെൻറ സഹോദരിയെയും കസ്റ്റഡിൽ എടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ, സഹോദരിയും പൊലീസിെൻറ നിരീക്ഷണത്തിലാണ്. ചന്തുലാലിെൻറ മൊബൈൽ ഫോൺ വിവരങ്ങൾ സൈബർസെൽ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പട്ടിണിക്കിട്ട് കൊലപ്പെടുത്താൻ സ്ത്രീധനം മാത്രമാണോ മറ്റേതെങ്കിലും സാഹചര്യങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കുണ്ട്.
സമീപവാസികളുമായി അകൽച്ച പാലിക്കാൻ കാരണം മന്ത്രവാദം മാത്രമല്ല തുഷാരയുടെ അവസ്ഥ പുറത്തറിയാതിരിക്കാനും കൂടിയാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പൂയപ്പള്ളിയിൽ ഓട് പാകിയ വീട് അടങ്ങിയ വസ്തുവാണ് ചന്തുലാൽ വാങ്ങിയത്. ആദ്യത്തെ വീട് പൊളിച്ചുമാറ്റിയതിനുശേഷം രണ്ടാമത് പണിയിച്ച വീടും പൊളിച്ചുനീക്കിയശേഷം രണ്ടുപേർക്ക് മാത്രം കിടക്കാൻ മാത്രം കഴിയുന്ന ടിൻഷീറ്റ് മേഞ്ഞ കൂരയിലാണ് താമസിച്ചുവന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന കിണർ നികത്തിയതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
