ഇടിമിന്നലുകൾ അപകടം, ജാഗ്രത പുലർത്തണമെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് മുതൽ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ത ുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
മഴക്കാർ കാണുമ്പോ ൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റേത്തക്കോ ഉച്ചക്ക് രണ്ട് മണി മുതൽ വൈകീട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ജനലും വാ തിലും അടച്ചിടണം. മിന്നലിെൻറ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാ കുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിെൻറ ശരീരത്തിൽ വൈദ്യുതി പ്രവാഹമില്ല എന്ന് മനസ്സിലാക്കണം.
അതിനാൽ മിന്നലേറ്റ ആളെ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുതെന്നും അധികൃതർ അറിയിച്ചു. മറ്റ് നിർദേശങ്ങൾ ചുവടെ
•ഇടിമിന്നലിെൻറ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
•ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
•ഫോൺ ഉപയോഗിക്കരുത്.
•കുളിക്കുന്നത് ഒഴിവാക്കുക.
•ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരം.
•വീടിനു പുറത്താെണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
•വാഹനത്തിനുള്ളിലാെണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
•ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.
•പട്ടം പറത്താൻ പാടില്ല.
•തുറസ്സായ സ്ഥലത്താെണങ്കിൽ പാദങ്ങൾ ചേർത്തുെവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
•പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
•ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
•വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴ മേഘം കാണുമ്പോള്‍ തുറസ്സായ സ്ഥലത്തേക്ക് പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.