തൃശൂർ നഗരം കീഴടക്കി പുലികൾ
text_fieldsതൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിന്റെ സ്വന്തം കലാരൂപമായ പുലിക്കളി നഗരം കീഴടക്കി. മുന്ന ൂറോളം പുലികളാണ് തൃശൂരിന്റെ തെരുവുകളിലിറങ്ങിയത്. ഇത്തവണ മൂന്ന് പെൺപുലികളും രംഗത്തിറങ്ങി. സ്വരാജ് റൗണ്ടിലാണ് പുലിക്കളി ടീമുകൾക്ക് വിധികർത്താക്കൾ മാർക്കിട്ടത്. കഴിഞ്ഞവർഷം പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ പുലിക്കളി നടന്നിരുന്നില്ല.
ജില്ലാതല ഓണാഘോഷ കമ്മിറ്റിയുമായി സഹകരിച്ച് തൃശൂർ കോർപറേഷനാണ് പുലിക്കളി സംഘടിപ്പിച്ചത്. ഇത്തവണ അയ്യന്തോൾ, തൃക്കുമാരകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെൻറർ, വിയ്യൂർ സെൻറർ, വിയ്യൂർ ദേശം ടീമുകളാണ് പുലികളുമായി എത്തിയത്.
താരയും ഗീതയും പാർവതിയുമാണ് പെൺപുലികളായി തെരുവിലിറങ്ങിയത്. ആദ്യമായാണ് വാടാനപ്പള്ളി സ്വദേശി താരയും കുണ്ടുകാട് സ്വദേശി ഗീതയും എറണാകുളം സ്വദേശി പാർവതിയും പുലിക്കളിയിൽ പങ്കെടുക്കുന്നത്. സ്ത്രീകൾ ആദ്യമായി പുലിവേഷം െകട്ടിയ 2017ൽ ഒരു കൈ നോക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് കോട്ടപ്പുറം ടീമിെൻറ പെൺപടക്കൊപ്പം ഇറങ്ങാനായില്ലെന്ന് താരയും ഗീതയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.