Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിടേമ്പറ്റാൻ...

തിടേമ്പറ്റാൻ മൂവരും

text_fields
bookmark_border
thrissur-23
cancel

തീരദേശത്തുകാരനായ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ആ മേഖലയിൽ നേടാവുന്ന മുന്നേ റ്റം തടയാൻ എൽ.ഡി.എഫിെൻറ രാജാജി മാത്യു തോമസും കൂട്ടരും ഏറെ ദിവസം അവിടെ ചെലവഴിച്ചു. എൽ.ഡി.എഫ് വൻതോതിൽ പ്രവർത്തകരെ ഇറക്കി തീരദേശ ലോങ് മാർച്ച് സംഘടിപ്പിച്ചപ്പോ ൾ രാജാജിയുടെ നാട് ഉൾപ്പെടുന്ന മലയോര മേഖലയായ ഒല്ലൂർ മണ്ഡലത്തിലും സമീപപ്രദേശ ങ്ങളിലും മലയോരജാഥ നടത്തിയാണ് പ്രതാപനും യു.ഡി.എഫും മറുപടി കൊടുത്തത്. മണ്ഡലത്ത ിൽനിന്നുതന്നെയുള്ള രണ്ട് മുന്നണി സ്ഥാനാർഥികളും തട്ടകം പിടിച്ചെടുക്കാൻ ആഞ്ഞ് ശ്രമിക്കുേമ്പാൾ പുറത്തുനിന്ന് വന്ന എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തൃശൂരുകാരോട് പറയുന്നത് ജയിച്ചാൽ ഇവിടെ വീടുവെച്ച് താമസിക്കുമെന്നാണ്.

ഫീൽഡിൽ ‘ലൈവാ’ണ് പ്രതാപൻ എന്നത് അനുകൂല ഘടകമാണ്. ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നാട്ടികയിൽനിന്ന് രണ്ടുവട്ടം എം.എൽ.എയായിരുന്നതും കഴിഞ്ഞ മൂന്നുവർഷത്തോളമായി ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലുള്ള ജനബന്ധവും പ്രചാരണത്തിൽ ഏറെ സഹായിച്ചു. തർക്കവും ആശയക്കുഴപ്പവുമില്ലാതെ സ്ഥാനാർഥിയായത് മുതൽ പ്രചാരണം കൊടിയിറങ്ങുവോളം പ്രതാപന് മുന്നേറാൻ കഴിഞ്ഞു. അതേസമയം, വളരെ താഴെത്തട്ടിൽ പ്രവർത്തനം എത്താത്ത സംഘടനദൗർബല്യം കോൺഗ്രസിനെ വിട്ടൊഴിഞ്ഞതുമില്ല.

കഴിഞ്ഞ കുറെക്കാലമായി ഫീൽഡിൽ ഇല്ലാത്ത രാജാജിക്ക് പിൻബലമേകിയത് എൽ.ഡി.എഫിെൻറ ആഴത്തിലുള്ള സംഘടന സംവിധാനംതന്നെ. ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലവും പ്രതിനിധാനം ചെയ്യുന്ന എൽ.ഡി.എഫിന് എണ്ണയിട്ട യന്ത്രംപോലെ, മികച്ച ഗൃഹപാഠത്തിെൻറ പിൻബലത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ സ്ഥാനാർഥിയായ രാജാജിക്കുവേണ്ടി സി.പി.എം സമീപകാലത്തൊന്നും ഇല്ലാത്തവിധം ‘ഉഷ്ണിച്ച്’ ജോലിചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ടും മൂന്നും വട്ടം തെരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്തു.

നാമനിർദേശ പത്രിക സമർപ്പണത്തിെൻറ തലേന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സുരേഷ് ഗോപിയാണ് ബാഹ്യമായ പ്രചാരണക്കൊഴുപ്പിൽ മുന്നിലെത്തിയതെന്ന് മറ്റ് രണ്ട് മുന്നണികളും സമ്മതിക്കുന്നുണ്ട്. താരങ്ങളുടെ സാന്നിധ്യവും സിനിമഡയലോഗും എൻ.ഡി.എയുടെ പ്രചാരണയോഗങ്ങളിൽ ആളെക്കൂട്ടി. രണ്ടാഴ്ചെകാണ്ട് മണ്ഡലത്തിെൻറ മുക്കിലും മൂലയിലും സ്ഥാനാർഥിയെത്തി. സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് നല്ല സ്വാധീനമുള്ള ജില്ലയാണെങ്കിലും അതിനേക്കാളുപരി ആർ.എസ്.എസ് ആറുമാസം മുമ്പ് തുടങ്ങിയ പ്രവർത്തനമാണ് സുരേഷ് ഗോപിക്ക് തുണ. ശബരിമലപോലുള്ള വിവാദ വിഷയങ്ങൾതന്നെയാണ് എൻ.ഡി.എയും സ്ഥാനാർഥിയും പ്രധാന ആയുധമാക്കിയത്.

ഇതാദ്യമായാണ് യു.ഡി.എഫിനും എൽ.ഡി.എഫിനുമൊപ്പം എൻ.ഡി.എ കൂടി തൃശൂർ ലോക്സഭ മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് ചിത്രത്തിൽ കാഴ്ചക്കാരൻ മാത്രമല്ലാത്ത പങ്കുവഹിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രചാരണത്തിലെ ആൾക്കൂട്ടം കോൺഗ്രസിന് നഷ്ടമുണ്ടാക്കുമെന്ന ചർച്ച കോൺഗ്രസിൽ പോലുമുണ്ട്. എന്നാൽ, എൽ.ഡി.എഫും ഈ സാഹചര്യം സസൂക്ഷ്മം വിലയിരുത്തുന്നു. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും അഞ്ചുവർഷം കൂടുേമ്പാഴുള്ള പതിവ് അട്ടിമറി ഉറപ്പിക്കാൻ യു.ഡി.എഫും പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവരിലാർക്കെന്ന് തീരുമാനിക്കുന്നത് എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് പിന്നാലെക്കൂടിയ ആൾക്കൂട്ടം ആ നിലപാട് വോട്ടുയന്ത്രത്തിലും പ്രയോഗിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThrissur NewsLoksabha elections 2019
News Summary - Thrissur Lok Sabha election 2019-Kerala news
Next Story