Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് വനിത...

മൂന്ന് വനിത മന്ത്രിമാർ; ഇതാദ്യം

text_fields
bookmark_border
മൂന്ന് വനിത മന്ത്രിമാർ; ഇതാദ്യം
cancel

കോട്ടയം: സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് വനിതകൾക്കിടം നൽകി പിണറായി സർക്കാർ. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തിന് മൂന്ന് വനിത മന്ത്രിമാരെ ഒന്നിച്ചുകിട്ടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.ഐക്ക് വനിതമന്ത്രിസ്ഥാനം കിട്ടുന്നതും ആദ്യം. രണ്ട് വനിതകൾക്ക് ആദ്യമായി മന്ത്രിപദം ലഭിച്ചതും കഴിഞ്ഞ ഇടതുസർക്കാറിലായിരുന്നു.

1957 മുതൽ ഇതുവരെ മന്ത്രിമാരായ വനിതകളുടെ എണ്ണം വെറും എട്ടാണ്. വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നീ പുതിയ മൂന്ന് മന്ത്രിമാർകൂടി ചേരുന്നതോടെ എണ്ണം 11 ആകും. െക.ആർ. ഗൗരിയമ്മ, എം. കമലം, എം.ടി. പത്മ, സുശീല ഗോപാലന്‍, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് ഇതുവരെ മന്ത്രിപദം അലങ്കരിച്ച വനിതകൾ. ഏറ്റവും കൂടുതൽ തവണ മന്ത്രിയായ റെക്കോഡ് െക.ആർ. ഗൗരിയമ്മക്കാണ്-_ആറുതവണ. കോൺഗ്രസിെൻറ എം.ടി. പത്മ രണ്ടുതവണയും മറ്റുള്ളവർ ഓരോ തവണയും മന്ത്രിമാരായി. ഒമ്പത് നിയമസഭകളിൽ വനിതമന്ത്രിമാരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.

1957ൽ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലിടം പിടിച്ച പ്രഥമവനിതയായി െക.ആർ. ഗൗരിയമ്മ. പിന്നീട് 1957, 1967, 1980,1987, 2001, 2004 വർഷങ്ങളിലും മന്ത്രിയായി. ഗൗരിയമ്മക്കുശേഷം മന്ത്രിയായത് കോൺഗ്രസിെൻറ എം. കമലമാണ്. 1980, 1982 വർഷങ്ങളിൽ കൽപറ്റ നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ എം. കമലം 1982 മുതൽ 1987 വരെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി.

എം.ടി. പത്മ 1991, 1995 (1995_1996) വർഷങ്ങളിലായി രണ്ടുതവണ ഫിഷറീസ് -രജിസ്ട്രേഷൻ മന്ത്രിയായി. 1996ൽ നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രി ആയിരുന്നു സുശീല ഗോപാലന്‍. പി.കെ. ശ്രീമതി 2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആേരാഗ്യ കുടുംബക്ഷേമ മന്ത്രിയായി.

13ാം കേരള നിയമസഭയിലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി.കെ. ജയലക്ഷ്മി (2011). കെ.കെ. ശൈലജ കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യ- സാമൂഹിക ക്ഷേമവും ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്- പരമ്പരാഗത വ്യവസായവും കൈകാര്യം ചെയ്തു. ഇത്തവണ നിയമസഭയിൽ 11 വനിതകളാണുള്ളത്. ഇതുവരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 99 സ്ത്രീകൾ വിജയിച്ച് എം.എല്‍.എമാരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfwomen ministers
News Summary - Three women ministers; This is the first time
Next Story