ഒന്നര മാസത്തിനകം മൂന്നു സ്ഥലംമാറ്റം; ജീവനക്കാർക്ക് ‘അള്ളു’മായി കെ.എസ്.ആർ.ടി.സി
text_fieldsകോഴിക്കോട്: കെ.എസ്.ആര്.ടി.സിയില്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരേയും ഇക്കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ സ്ഥലം മാറ്റിയത് മൂന്നു തവണ. മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ അടിക്കടിയുള്ള സ്ഥലം മാറ്റം ജീവനക്കാർക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കി. ഇക്കഴിഞ്ഞ ഒക്ടോബർ 22നാണ് കോഴിക്കോേട്ടക്ക് 200ന് മുകളിൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മാറ്റിയത്. പകരമായി കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് 160 പേരെയും സ്ഥലം മാറ്റി. എന്നാൽ, ഇതിൽ ഉൾപ്പെട്ട എ.സി. ബസ് ഒാടിച്ച് പരിചയമുള്ള 38 പേരെ തിരുവനന്തപുരത്തുനിന്നും ശബരിമലയിലേക്ക് അയച്ചു.
ആ ഒഴിവ് നികത്താനാണ് കോഴിക്കോട് മാതൃ ഡിപ്പോയിെലത്തിയ 38 പേരെ വീണ്ടും തിരുവനന്തപുരത്തേക്കും 10 പേരെ കായംകുളത്തേക്കും അയച്ചത്. ഇൗ 48 ജീവനക്കാരെയാണ് തിങ്കളാഴ്ച വീണ്ടും കോഴിക്കോേട്ടക്ക് മാറ്റുന്നത്. തുടരെത്തുടരെയുണ്ടാകുന്ന സ്ഥലം മാറ്റം പുതിയ സ്ഥലത്തെത്തുന്ന ജീവനക്കാർക്ക് ദുരിതമാവുകയാണ്. പുതിയ ഡിപ്പോകളിലേക്ക് പോയ ജീവനക്കാരില്‍ ചിലര്‍ താമസസ്ഥലവും മറ്റും കണ്ടെത്തി ജോലി തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് വീണ്ടും സ്ഥലംമാറ്റം വരുന്നത്.
സ്ഥലംമാറ്റം കിട്ടിയവരില്‍ കൂടുതല്‍ പേരും പുതിയ ജോലിസ്ഥലങ്ങളില്‍ വാടക വീടുകള്‍ കണ്ടെത്തിയവരും അഡ്വാന്‍സ് നല്കിയവരുമാണ്. അവരെ വീണ്ടും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമ്പോള്‍ പലര്‍ക്കും വീട് കണ്ടെത്താനോ നല്കിയ വീട്ടുവാടക തിരിച്ചുവാങ്ങാനോ സാധിക്കുന്നില്ല. ഇവർക്ക് വീട്ടുവാടക ഇനത്തിൽ ലഭിക്കുന്ന അലവൻസും വളെര കുറവാണെന്ന ആക്ഷേപമുണ്ട്. സ്ഥലം മാറ്റം ലഭിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടുവാടക ഇനത്തില്‍ ലഭിക്കുന്നത് 500 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.