Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലുശ്ശേരിയിൽ യുവാവിനെ...

ബാലുശ്ശേരിയിൽ യുവാവിനെ ആക്രമിച്ച സംഭവം: മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
ബാലുശ്ശേരിയിൽ യുവാവിനെ ആക്രമിച്ച സംഭവം: മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
cancel
Listen to this Article

കോഴിക്കോട്: ബാലുശ്ശേരിയിൽ പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. യുവാവിനെ മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ കൂടി ലഭിച്ച സാഹചര്യത്തിൽ എഫ്.ഐ.ആറില്‍ വധശ്രമം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ച് ജിഷ്ണു എന്ന യുവാവിനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്നാണ് ജിഷ്ണു പറയുന്നത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്‌.ഐ.ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും എഫ്‌.ഐ.ആറിലുണ്ട്. മർദനത്തില്‍ പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPI activistsBalussery attack
News Summary - Three SDPI activists arrested for assaulting young man in Balussery
Next Story