തോക്കും തിരകളുമായി മൂന്നു പേർ പിടിയിൽ
text_fieldsചാത്തമംഗലം: ചൂലൂർ എം.വി.ആർ കാൻസർ സെൻററിന് സമീപത്ത് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തോക്കും തിരകളുമായി മൂന്നുപേരെ പിടികൂടി. ആശുപത്രിക്ക് പിന്നിലുള്ള റബർ തോട്ടത്തിൽ നായാട്ടിന് ഇറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. ചൂലൂർ തൈേതാട്ടത്തിൽ ഷാജി (47), ചൂലൂർ പാണ്ടികോട്ടിൽ ദാസൻ (50), കുന്ദമംഗലം വാലത്തിൽ ശ്രീനിഷ് (35) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഒാഫിസർ ഇംറോസ് ഏലിയാസ് നവാസിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പരിശോധന നടത്തുകയായിരുന്നു.
പുലിയുടെ സാദൃശ്യമുള്ള ജീവിെയ കണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പെരുവയൽ കായലം പള്ളിത്താഴത്ത് പരിശോധന നടത്തി തിരിച്ചുവരുേമ്പാഴാണ് ഇവർ പിടിയിലായത്. സംഘത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫിസർ എം.കെ. രാജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫിസർമാരായ കെ.പി. അബ്ദുൽ ഗഫൂർ, കെ.പി. അഭിലാഷ്, എൻ. രാഗേഷ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർമാരായ കെ. അബ്ദുൽ ഗഫൂർ, കെ. അഷ്റഫ്, എം. സുബ്രഹ്മണ്യൻ, കെ.പി. പ്രശാന്തൻ, ഡ്രൈവർ ജിതേഷ്, വാച്ചർ പി.എം. റാഷിദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച രാവിലെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
