Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണ ശ്രീകോവിലിൽ...

ഭരണ ശ്രീകോവിലിൽ 'ഉറങ്ങി' മലബാർ ദേവസ്വം ബിൽ

text_fields
bookmark_border
ഭരണ ശ്രീകോവിലിൽ ഉറങ്ങി മലബാർ ദേവസ്വം ബിൽ
cancel

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡി‍െൻറ മികച്ച ഭാവി ലക്ഷ്യമിട്ട് മൂന്നംഗ സമിതി നൽകിയ പഠന റിേപ്പാർട്ട് മൂന്നര വർഷമായി ഫയലിൽ ഉറങ്ങുന്നു. സമിതിയുടെ ശിപാർശകൾ പഠിച്ച് നിയമസഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്ര‍െൻറ ഉറപ്പും പാഴ്വാക്കായി. ഈ സർക്കാറി‍െൻറ കാലത്തെ അവസാന നിയമസഭ സമ്മേളനത്തിലും ബിൽ അവതരിപ്പിക്കാനായില്ല.

അഡ്വ. കെ. ഗോപാലകൃഷ്ണൻ, സി. മോഹനൻ, അഡ്വ. എ. വേണുഗോപാലൻ എന്നിവരടങ്ങിയ സമിതിയായിരുന്നു 2017 സെപ്റ്റംബറിൽ ആറു മാസത്തെ പഠനത്തിനുശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് റിപ്പോർട്ട് കൈമാറിയത്. പിന്നീട് നിയമപരിഷ്കാര കമീഷൻ ഇത് കരട് നിയമത്തി‍െൻറ രൂപത്തിലാക്കി. നിയമവകുപ്പും ധനകാര്യ വകുപ്പും അംഗീകരിച്ച ശേഷമാണ് ബിൽ നിയമസഭയിലെത്തേണ്ടത്. ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണ് സമിതി സമർപ്പിച്ചത്. ക്ഷേത്രങ്ങളിലെ പാരമ്പര്യ-പാരമ്പര്യേതര ട്രസ്റ്റിമാരുടെ അധികാരങ്ങൾ നിയന്ത്രിക്കണെമന്നും സർക്കാർ നിയോഗിച്ച സമിതി ശിപാർശ ചെയ്തിരുന്നു.

ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട അധികാരം മാത്രം ട്രസ്റ്റിമാരിൽ നിലനിർത്തിയാൽ മതിയെന്നുമുണ്ട്.  സമിതിയുടെ മുഴുവൻ നിർദേശങ്ങളും പരിഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ബില്ല് യാഥാർഥ്യമാക്കാനുള്ള പ്രവർത്തനം പിന്നീട് മന്ദഗതിയിലായി.

1951ൽ, കേരളപ്പിറവിക്കുമുമ്പ് നിലവിൽ വന്ന തമിഴ്നാട് ആക്ട് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡിെൻറ പ്രവർത്തനം. മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിക്ക് കീഴിലായതിനാലാണ് തമിഴ്നാട്ടിലെ നിയമത്തിന് കീഴിലായത്. ഉദ്യോഗസ്ഥർക്കും ട്രസ്റ്റികൾക്കും പ്രാധാന്യമുള്ള ഇൗ രീതി മാറ്റി ജനാധിപത്യ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. '51ലെ നിയമം സമഗ്രമായി ഭേദഗതി ചെയ്യണെമന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറത്തെ പന്തല്ലൂർ ക്ഷേത്രത്തിെൻറ 600 ഏക്കർ ഭൂമി േകാട്ടയത്തെ പ്രമുഖ കോർപറേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്. ഭൂമി തിരിച്ചു പിടിക്കാൻ കോടതി വിധിയുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല.

ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻേഡാവ്മെൻറ്സ് ആക്ടിലെ 31ാം വകുപ്പിൽ മാത്രം ഭേദഗതി വരുത്തിയാണ് 2008ൽ മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നത്. ബോർഡിന് മേൽനോട്ടക്കാര‍െൻറ പദവി മാത്രമേയുള്ളൂ. സമ്പൂർണമായ അധികാരം േബാർഡിന് കൈമാറണമെന്നാണ് ആവശ്യം. അതേസമയം, ശമ്പള പരിഷ്കരണവും ശമ്പള കുടിശ്ശിക തീർക്കലുമടക്കമുള്ള സാന്ത്വന നടപടികൾ പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar devaswom boardMalabar Devaswom Bill
News Summary - Three and a half years after the report was filed, the Malabar Devaswom Bill has not materialized
Next Story