Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ത്യോപചാരം...

അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ; ഹരിദാസിന് വിടനൽകി നാട്

text_fields
bookmark_border
haridas murder
cancel
camera_alt

തലശ്ശേരിയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മൃതദേഹത്തിനു സമീപം അലമുറയിടുന്ന ഭാര്യ മിനി

തലശ്ശേരി: പുന്നോലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ താഴെവയൽ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസിന് (54) വിടനൽകി നാട്. തിങ്കളാഴ്ച വൈകീട്ട്‌ 5.30ഓടെയാണ്‌ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്‌. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുടർന്ന് മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി 18 കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുവെച്ചു. തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിനുശേഷമാണ് പുന്നോൽ താഴെവയൽ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തിയത്.

വീട്ടുമുറ്റത്ത്‌ നൂറുകണക്കിന്‌ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അന്ത്യോപചാരം അർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു.

തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. മത്സ്യബന്ധന തൊഴിലാളിയായ ഹരിദാസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പരിസരത്ത് മറഞ്ഞിരുന്ന അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ തലശ്ശേരി നഗരസഭാംഗം കെ. ലിജേഷ് ഉൾപ്പെടെ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ ന്യൂ മാഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിൽ ഇയാളുടെ ഇടതുകാൽ അറ്റുപോയി. നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സമീപത്തെ കാവിലെ ഉത്സവത്തിനിടെയുണ്ടായ സി.പി.എം - ബി.ജെ.പി സംഘർഷമാണ് കൊലയിലേക്ക് നയിച്ചത്. അതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിൽ, സി.പി.എം പ്രവർത്തകരെ വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് നഗരസഭാംഗം കെ. ലിജേഷ് പറയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ സഹതൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനത്തിനായി കടലിൽ പോയ ഹരിദാസ് പുലർച്ചയാണ് തിരികെയെത്തിയത്. നേരെ വീട്ടിലെത്തി മത്സ്യം ഭാര്യയെ ഏൽപിച്ചശേഷം കാൽ കഴുകാൻ പുറത്തിറങ്ങിയപ്പോൾ പറമ്പിലെ വാഴത്തോപ്പിൽ മറഞ്ഞിരുന്ന അക്രമികൾ ഹരിദാസിനുനേരെ ചാടിവീണു.

ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊല നടന്ന ഹരിദാസിന്‍റെ വീട്ടിനുമുന്നിൽ ഫോറൻസിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പുദണ്ഡ്, വാൾ എന്നിവ വീടിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

കേസ് അന്വേഷണം ഊർജിതമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് പരിധിയിൽ സി.പി.എം ആഹ്വാനപ്രകാരം ഹർത്താൽ ആചരിച്ചു.

പരേതനായ ഫൽഗുനന്‍റെയും ചിത്രാംഗിയുടെയും മകനാണ് ഹരിദാസ്. ഭാര്യ: മിനി (കാഞ്ഞങ്ങാട്). മക്കൾ: ചിന്നു, നന്ദന (പ്ലസ് വൺ വിദ്യാർഥി). മരുമകൻ: കലേഷ് (കാവുംഭാഗം വാവാച്ചിമുക്ക്). സഹോദരങ്ങൾ: ഹരീന്ദ്രൻ (മത്സ്യത്തൊഴിലാളി, അഴീക്കോട്), സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ), സുരേഷ് ബാബു (ഫർണിച്ചർ തൊഴിലാളി, സി.പി.എം പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത (മാഹി), സുചിത്ര (അഴീക്കോട്).

ഹരിദാസന്റെ വെട്ടിയ കാൽ കണ്ടെടുത്തത് പൊലീസ്

തലശ്ശേരി: പുന്നോൽ താഴെ വയലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസന്റെ വെട്ടിമാറ്റിയ ഇടതുകാൽ കണ്ടെടുത്തത് പൊലീസ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ വീട്ടുപറമ്പിൽ വെച്ചാണ് ഹരിദാസ് ആക്രമിക്കപ്പെട്ടത്. തുടയുൾപ്പെടെ രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു. ഇടതുകാൽ മുട്ടിന് താഴെ അറ്റുപോയ നിലയിലാണ് ഹരിദാസനെ പരിസരവാസികൾ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് സംഭവസ്ഥലം പരിശോധിച്ച പൊലീസുകാരാണ് വെട്ടിമാറ്റിയ കാൽ കണ്ടെടുത്തത്. പൊലീസാണ് കാൽ ആശുപത്രിയിലെത്തിച്ചത്. പരിയാരം മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈകീട്ട് അഞ്ചരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haridas murder
News Summary - Thousands pay their last respects; Farewell to Haridas
Next Story