Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right45 ദിനങ്ങൾ; ഇനിയും...

45 ദിനങ്ങൾ; ഇനിയും മുറിയാതെ തോട്ടപ്പള്ളി പൊഴി

text_fields
bookmark_border
thottapalli
cancel

ആലപ്പുഴ: തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിെൻറ ഭാഗമായി മണൽനീക്കം തുടങ്ങിയിട്ട് 45 ദിനങ്ങൾ. ഇനിയും പൊഴി മാത്രം മുറിഞ്ഞിട്ടില്ല. ലീഡിങ് ചാനൽ ആഴം കൂട്ടി പൊഴിമുറിക്കുക എന്നാണ് നിലവിലെ പണിയെക്കുറിച്ച് അധികൃതർ പറയുന്നത്. വെള്ളപ്പൊക്ക കാലത്ത് രണ്ടോ മൂന്നോ ദിവസംകൊണ്ട് വളരെ സുഗമമായി നടത്തിക്കൊണ്ടിരുന്ന പൊഴിമുറിക്കലാണ് 45 ദിവസം പിന്നിട്ടിട്ടും നടക്കാത്തത്. ഇതിലൂടെ ഭരണകൂടത്തിെൻറയും കരിമണൽ മാഫിയയുടെയും ഒത്തുകളി കൂടുതൽ വ്യക്തമായിരിക്കുകയാണ്. 

രാപ്പകലില്ലാതെയാണ് ചവറയിലേക്ക് മണൽ കടത്തുന്നത്. പ്രളയമുണ്ടായാൽ തോട്ടപ്പള്ളി പൊഴി വഴി കുട്ടനാട്ടിൽനിന്ന് വെള്ളം ഒഴുക്കാനാണ് ആഴം കൂട്ടുന്നതെന്നായിരുന്നു അധികൃതരും സി.പി.എമ്മും പറഞ്ഞുകൊണ്ടിരിക്കുന്നത്. സി.പി.ഐ അടക്കമുള്ള ഇടതുസംഘടനകളും പ്രതിപക്ഷ പാർട്ടികളും സമരവുമായി രംഗത്തിറങ്ങിയപ്പോഴും സി.പി.എം മണൽ ഖനനത്തിന് ശക്തമായ പിന്തുണ നൽകി. 1500 പൊലീസുകാരെ അണിനിരത്തിയാണ് േമയ് മൂന്നാംവാരം മുതൽ തോട്ടപ്പള്ളിയിൽനിന്ന് മണൽ എടുത്തുതുടങ്ങിയത്. പ്രതിഷേധം കനത്തതിനെത്തുടർന്ന് തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതിഷേധം ഒഴിവാക്കി മണൽ ഖനനം സുഗമമാക്കുകയാണ് ലക്ഷ്യം. ജൂലൈ രണ്ടുവെരയായിരുന്നു നിരോധനാജ്ഞ. എന്നാൽ, കഴിഞ്ഞ ദിവസം അർധരാത്രി മുതൽ ജൂൈല ഒമ്പതുവരെ നീട്ടിയിരിക്കുകയാണ്. 24 മണിക്കൂറും മണലെടുക്കാനുള്ള അനുമതിയും കലക്ടർ നൽകിയിട്ടുണ്ട്. ഇത് അവസരമാക്കി രാത്രിയും പകലും മണെലടുപ്പ് നടക്കുകയാണ്. 

പൊഴിമുഖത്തുനിന്ന് മാത്രമാണ് മണൽ നീക്കുന്നത് എന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ, മറ്റ് സ്ഥലങ്ങളിൽനിന്നും യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ കടത്തുന്നു എന്ന് മനസ്സിലാക്കി കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതൃത്വംതന്നെ ഖനനത്തിനെതിരെ രംഗത്തുവന്നിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തോട്ടപ്പള്ളി പൊഴിമുഖത്തെത്തി ചെങ്കൊടി നാട്ടുകയും െചയ്തിരുന്നു. ജില്ലാ നേതൃത്വം അതിവേഗം ഇടപെട്ടാണ് ഇവിടെനിന്ന് കൊടി മാറ്റിയത്. സമൂഹമാധ്യമങ്ങളിലും ഖനനത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്്. 
തുടർച്ചയായ മണൽ കടത്തുമൂലം തീരദേശറോഡ് തകർച്ചയുടെ വക്കിലാണ്. റോഡ് നിറയെ മണലും ചളിയുമാണ്. ജനങ്ങളിൽനിന്ന് ചെറിയ പ്രതിഷേധംപോലും ഉണ്ടാകാതിരിക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പല്ലന എന്നിവിടങ്ങളിൽനിന്ന് ആലപ്പുഴക്ക് തീരദേശ റോഡ് വഴി പോകാെനത്തുന്ന അത്യാവശ്യ യാത്രക്കാരെ വരെ 10 കിലോമീറ്റർ ചുറ്റിച്ചാണ് വഴിതിരിച്ചുവിടുന്നത്. ഇതും ജനങ്ങളിൽ വൻ പ്രതിഷേധമുണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണം, നിരോധനാജ്ഞ എന്നിവയുടെ മറവിൽ കടുത്ത വകുപ്പുകൾ ചുമത്തി പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കുകയാണ്. വരും ദിവസങ്ങളിൽ സർക്കാറിെൻറ തട്ടിപ്പ് തിരിച്ചറിഞ്ഞ് കൂടുതൽ തീരവാസികൾ സമരത്തിനിറങ്ങാനുള്ള സാധ്യതയുണ്ട്. 

ജനകീയ ബാരിക്കേഡിൽ സംഘർഷം
സമരക്കാർ കായലിൽ ചാടി 


അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ ജനകീയസമിതി നേതൃത്വത്തിൽ നടന്ന ജനകീയ ബാരിക്കേഡിൽ സംഘർഷം. വനിതകൾ ഉൾപ്പെടെയുള്ളവർ സ്പിൽവേ കായലിൽ ചാടി ആത്മാഹുതിക്ക് ശ്രമിച്ചു. റിലേ സത്യഗ്രഹത്തിെൻറ 35ാം ദിവസമായ വെള്ളിയാഴ്ചയാണ് സംഘർഷമുണ്ടായത്. സമരത്തെ നേരിടാൻ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് നൂറുകണക്കിന് പ്രവർത്തകർ സമരത്തിനിറങ്ങിയത്. സമരപ്പന്തലിൽനിന്ന് ജനകീയ ബാരിക്കേഡിൽ പങ്കെടുക്കാൻ പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മൂന്ന് സ്ഥലത്തായി റോഡിൽ കുത്തിയിരുന്നു. 

പിന്നീട് നടന്ന പ്രതിഷേധയോഗം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതിനിെട, മണൽ കയറ്റിയ ടിപ്പർ ലോറിക്ക് മുന്നിൽ സമരസമിതി ചെയർപേഴ്‌സൻകൂടിയായ പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദിെൻറ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രവർത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. 

ഉച്ചക്ക് 12ഓടെ വനിതകൾ ഉൾപ്പെടെ പ്രവർത്തകർ സ്പിൽവേ കായലിൽ ചാടി ആത്മാഹുതിക്ക് ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മണലെടുപ്പ് അവസാനിപ്പിക്കാതെ തങ്ങൾ കയറില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഒടുവിൽ ആർ.ഡി.ഒ സന്തോഷ്, ഡിവൈ.എസ്.പിമാരായ പി.വി. ബേബി, എൻ.ആർ. ജയരാജ് എന്നിവർ ചർച്ച നടത്തിയെങ്കിലും ഇവർ പിന്മാറാൻ തയാറായില്ല. പിന്നീട് ആർ.ഡി.ഒ സന്തോഷ് കലക്ടറുമായി ഫോണിൽ ബന്ധപ്പെട്ടശേഷം മണലെടുപ്പ് സംബന്ധിച്ച് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഒരുമണിയോടെ സമരം അവസാനിപ്പിച്ചു. 
മണലെടുക്കുന്ന ടിപ്പർ ലോറികൾ പൊഴിമുഖത്തുനിന്ന് മാറ്റണമെന്ന പ്രതിഷേധക്കാരുടെ ആവശ്യവും അംഗീകരിച്ചതോടെയാണ് ഇവർ സ്പിൽവേ കായലിൽനിന്ന് കയറിയത്. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റുചെയ്ത് നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - thottapalli strike-Kerala news
Next Story