വിദ്യാർഥികൾക്ക് പത്താംതരം പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന്; രക്ഷിതാക്കൾ സ്കൂൾ ഉപരോധിക്കുന്നു
text_fieldsകൊച്ചി: സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെ തുടർന്ന് കൊച്ചിയില്‍ 29 വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പത്ത ാംക്ലാസ് പരീക്ഷ എഴുതാനാവില്ലെന്ന് പരാതി. തോപ്പുംപടി ലിറ്റിൽ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ വിദ്യാ ർഥികളാണ് പരീക്ഷ എഴുതാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. രജിസ്ട്രേഷന് അനുമതി ലഭിച്ചിട്ടില്ലെന് നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് കുട്ടികളുടെ ഭാവി അവതാളത്തിലാവാൻ കാരണമെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂൾ കവാടം ഉപരോധിക്കുകയാണ്.
സ്കൂളിന് അംഗീകാരമില്ലാത്ത കാര്യം അധികൃതർ മറച്ചു വെക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഹാൾ ടിക്കറ്റ് തരാനായി രക്ഷിതാക്കളെ കൂടി വിളിച്ചു വരുത്തിയ ശേഷമാണ് പരീക്ഷയെഴുതാൻ കഴിയില്ലെന്ന് പറയുന്നത്. വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്നും രക്ഷിതാക്കൾ പറഞ്ഞു.
സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ പൊലീസിൻെറ സഹായത്തോടെ സ്കൂൾ അധികൃതർ രക്ഷിതാക്കളേയും വിദ്യാർഥികളേയും പുറത്താക്കി ഗേറ്റടച്ചു. എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസും വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പരീക്ഷ എഴുതാൻ സാധിക്കില്ലെന്നറിഞ്ഞതോടെ വിദ്യാർഥികളിൽ ചിലർ ബോധരഹിതരായി. വിദ്യാർഥികളും രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.