Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് തോമസ് കെ....

ബിഷപ് തോമസ് കെ. ഉമ്മന്‍ സി.എസ്.ഐ സഭ മോഡറേറ്റര്‍

text_fields
bookmark_border
ബിഷപ് തോമസ് കെ. ഉമ്മന്‍ സി.എസ്.ഐ സഭ മോഡറേറ്റര്‍
cancel

കോട്ടയം: സി.എസ്.ഐ സഭയുടെ മോഡറേറ്ററായി മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു.  ഇതുവരെ ഡെപ്യൂട്ടി മോഡറേറ്ററായിരുന്നു. കേരളത്തിലെ അഞ്ച് സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്നയിലുമായി വ്യാപിച്ചു കിടക്കുന്ന 40 ലക്ഷത്തിലധികം അംഗങ്ങളുള്ള സഭയുടെ ആത്മീയ പിതാവായാണ് അദ്ദേഹത്തെ കോട്ടയം റിട്രീറ്റ് സെന്‍ററില്‍ നടന്ന 35ാമത് സിനഡ് സമ്മേളനം തെരഞ്ഞെടുത്തത്. സഭയുടെ ഭരണഘടന ഭേദഗതിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പാണ് കോട്ടയത്ത് നടന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവകയില്‍നിന്ന് ആദ്യമായാണ് ഒരു ബിഷപ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്. സി.എസ്.ഐ സഭയിലും ക്രൈസ്തവ സമൂഹത്തിനിടയിലും പുലര്‍ത്തിയ വ്യത്യസ്ത നിലപാടുകളാണ് ബിഷപ് തോമസ് കെ. ഉമ്മനെ പ്രത്യേകം ശ്രദ്ധേയനാക്കിയത്.

 കേരളത്തിലെ ക്രിസ്തീയ ഐക്യപ്രസ്ഥാനങ്ങളുടെയും മദ്യവിരുദ്ധ പോരാട്ടങ്ങളുടെയും പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെയും അമരക്കാരനാണിദ്ദേഹം. സി.എസ്.എസ് മിഷനറി ആഗമനത്തിന്‍െറ 200ാം വാര്‍ഷികാഘോഷം ആലപ്പുഴയിലും കോട്ടയത്തും കൊണ്ടാടുന്നതിനിടയിലും നൂറുകണക്കിനു സാധുജനങ്ങള്‍ക്ക് വീടും പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായവും രോഗികള്‍ക്ക് ധനസഹായവും നല്‍കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്. സഭയുടെ ഏഥന്‍ പരിസ്ഥിതി സൗഹാര്‍ദ കേന്ദ്രവും അടൂര്‍ മണക്കാലയിലെ ബധിര കോളജും കാണക്കാരിയിലെ നിയമവിദ്യാലയവും കോട്ടയത്തെ ബേക്കര്‍ വനിത കോളജും ബിഷപ് തോമസ് കെ. ഉമ്മന്‍െറ പ്രധാന നേട്ടങ്ങളാണ്.  2011ലാണു ബിഷപ് തോമസ് കെ. ഉമ്മന്‍ മധ്യകേരള മഹായിടവകയുടെ ബിഷപ്പായി അവരോധിക്കപ്പെട്ടത്. ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ബിഷപ് കേരള ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ പ്രസിഡന്‍റും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറിയുമാണ്. ഭാര്യ: ഡോ. സൂസന്‍ തോമസ്, മക്കള്‍: സോണി തോമസ്, സാന്‍റിന.

സിനഡിന്‍െറ ഭാഗമായി ശനിയാഴ്ച രാവിലെ മധ്യകേരള മഹായിടവക ഓഫിസില്‍നിന്ന് സി.എസ്.ഐ റിട്രീറ്റ് സെന്‍ററിലേക്ക് 24 മഹായിടവകകളിലെയും ബിഷപ്പുമാരെ ആനയിച്ചു. വേള്‍ഡ് കമ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി  ക്രിസ്റ്റഫര്‍ ഫെര്‍ഗ്യൂസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ട് അവതരണത്തിനു ശേഷമായിരുന്നു മോഡറേറ്റര്‍ തെരഞ്ഞെടുപ്പ്. നിലവിലുള്ള മോഡറേറ്റര്‍ ഡോ. ജി. ദൈവാശീര്‍വാദം,  ബിഷപ് തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി ഡോ. ഡാനിയേല്‍ രത്നാകര്‍ സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 16ന് വൈകീട്ട് ആറിന് കോട്ടയം പൗരാവലി തിരുനക്കര മൈതാനത്ത് സിനഡ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas k umman
News Summary - thomas k umman
Next Story