ഇ-മൊബിലിറ്റി പദ്ധതി: എതിർത്തിെല്ലന്ന ധനമന്ത്രിയുടെ വാദംതെറ്റ്; രേഖകൾ പുറത്ത്
text_fieldsതിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശകമ്പനിയുമായുള്ള കരാറിൽ എതിർപ്പ് അറിയിച്ചില്ലെന്ന ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറ വാദം ഖണ്ഡിക്കുന്ന രേഖകൾ പുറത്ത്. സ്വിറ്റ്സർലൻഡ് കമ്പനിയുമായുള്ള കെ.എ.എല്ലിെൻറ സംയുക്ത സംരംഭത്തെ ധനവകുപ്പ് എതിർത്തിരുന്നു. ടെൻഡർ വിളിക്കാതെ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന് ധനകാര്യ സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കരാറിനായി സ്വിറ്റ്സർലൻഡ് കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്നും ധനവകുപ്പ് എതിർത്തതിനാലാണ് പദ്ധതി നടപ്പാക്കാത്തതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. സ്വിറ്റ്സർലൻഡ് കമ്പനിയായ ഹെസിന് 51 ശതമാനം ഒാഹരിയും കെ.എ.എല്ലിന് 49 ശതമാനം ഒാഹരിയുമുള്ളതായിരുന്നു സംയുക്ത സംരംഭം. ഇതിനെ എതിർത്തില്ലെന്നായിരുന്നു കഴിഞ്ഞദിവസം ധനമന്ത്രി പറഞ്ഞത്.
എന്നാൽ, ഗതാഗതവകുപ്പിൽനിന്ന് ഫയൽ ധനവകുപ്പിലെത്തിയപ്പോൾ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എതിർത്തു. 4000 വൈദ്യുതി ബസുകൾ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും വിദേശ കരാറായതിനാൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാട്ടി. പരസ്യമായി ടെൻഡർ വിളിക്കാതെ ഒരു വിദേശകമ്പനിയുമായി ഇത്ര ഭീമമായ തുകക്ക് കരാറിൽ ഏർപ്പെടാനാകില്ല, ബസുകളുടെ വില നിശ്ചയിച്ചിട്ടില്ല, ഒന്നരക്കോടി വീതം മുടക്കി ഇത്രയും ബസുകൾ വാങ്ങാനുള്ള ധനശേഷി സർക്കാറിനില്ല, ഇത്രയും പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ കാര്യങ്ങളാണ് ധനസെക്രട്ടറി ഉന്നയിച്ചത്.1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.