Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫിനെ തള്ളി;...

ജോസഫിനെ തള്ളി; കോട്ടയത്ത് തോമസ് ചാഴികാടന്‍

text_fields
bookmark_border
ജോസഫിനെ തള്ളി; കോട്ടയത്ത് തോമസ് ചാഴികാടന്‍
cancel

കോട്ടയം: കോട്ടയത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ച പാർട്ടി വർക്കിങ് െചയർമാൻ പി.ജെ. ജോസഫിനെ തള്ളി തോമസ്  ചാഴികാടനെ കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി പാർട്ടി ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ചു. നീണ്ട അനിശ്ചിതത്വത്തിന ൊടുവിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെ വാർത്തക്കുറിപ്പിലൂടെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കേരള കോൺഗ ്രസ് എം ഉന്നതാധികാര സമിതി അംഗവും ഏറ്റുമാനൂർ മുൻ എം.എൽ.എയുമാണ് തോമസ് ചാഴികാടൻ. സ്ഥാനാർഥി പ്രഖ്യാപനത്തോടെ കേരള കോൺഗ്രസിൽ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു.

കോട്ടയത്ത് സ്ഥാനാർഥിത്വം ഏെറക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന പാർലമെൻററി പാർട്ടി യോഗത്തിൽ പി.ജെ. ജോസഫിെൻറ പേര് മാത്രമായിരുന്നു ചർച്ചചെയ്തത്. ഇതിൽ ധാരണയിലെത്തുകയും ചെയ്തു. എന്നാൽ, മാണി വിഭാഗം നേതാക്കൾ മറ്റൊരു സ്ഥാനാർഥിയെന്ന കടുത്ത നിലപാടിലേക്ക് മാറി.

ഇതിെൻറ തുടർച്ചയായി തിങ്കളാഴ്ച രാവിലെ കോട്ടയത്ത് മാണി ഗ്രൂപ് തന്നെ മത്സരിക്കമെന്നാവശ്യപ്പെട്ട് ജില്ല ഘടകം രംഗത്തെത്തി. കോട്ടയം ലോക്സഭ മണ്ഡലം പരിധിയിലെ നേതാക്കളും നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റികളിൽ ഭൂരിഭാഗവും ജോസഫിനെ മത്സരിപ്പിക്കരുതെന്ന് കെ.എം. മാണിയോട് രേഖാമൂലം ആവശ്യപ്പെട്ടു. ലോക്സഭ പരിധിയിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ ൈവക്കം ഒഴിെക കമ്മിറ്റികളെല്ലാം ജോസഫ് വേണ്ടെന്ന നിലപാടെടുത്തു. ഇതിനൊടുവിലാണ് ജോസ് കെ. മാണിയുടെ താൽപര്യപ്രകാരം തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കാൻ ധാരണയായത്.

കൂടുതൽ മണ്ഡലം കമ്മിറ്റികൾ ചാഴികാടെൻറ പേരാണ് നിർദേശിച്ചത്. പിന്നാലെ, മണ്ഡലം കമ്മിറ്റികളുടെ പിന്തുണയില്ലെന്നുകാട്ടി ജോസഫിന് പ്രത്യേക ദൂതൻ മുഖേന കെ.എം. മാണി കത്തും നൽകി.

രാത്രി തൊടുപുഴയിെല വീട്ടിൽ നേതാക്കളുടെ േയാഗം വിളിച്ചുചേർത്ത ജോസഫ്, കടുത്ത നിലപാടെന്ന വികാരമാണ് പങ്കുവെച്ചത്. യു.ഡി.എഫിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലപാടിലേക്ക് പോകരുതെന്ന സന്ദേശം കോൺഗ്രസ് ജോസഫിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsThomas Chazhikadan
News Summary - Thomas Chazhikadan in Kottayam-Kerala News
Next Story