അമൽജിത്തിന്‍റെ ആരോപണം നിഷേധിച്ച് തൊടുപുഴ പൊലീസ്
text_fieldsതൊടുപുഴ: തിരുവനന്തപുരത്ത് വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത് എന്ന യുവാവ് പൊലീസിനെ വിളിച്ച് അറിയിച്ചശേഷം തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് തൊടുപുഴ പൊലീസ്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനാൽ ജീവനൊടുക്കുകയാണെന്ന് യുവാവ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചിരുന്നു.
തൊടുപുഴ സ്വദേശിയായ യുവതിയുമായി അമൽജിത്ത് പ്രണയത്തിലായിരുന്നു എന്നും തൊടുപുഴ അഞ്ചിരിയിലുള്ള വീട്ടിലെത്തി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ഇയാൾക്കെതിരെ കേസെടുത്തതെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്.
റിമാൻഡിൽ കഴിയവെ അമൽജിത്ത് കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരമാണ് ചികിത്സക്ക് അയച്ചത്. ഇക്കാര്യം സൂചിപ്പിച്ച് ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

