വൈദികന്റെ സ്ഥാപനത്തിൽ അന്തേവാസി; ക്ഷേത്രത്തിൽ താലികെട്ട്
text_fieldsതൊടുപുഴ: കത്തോലിക്ക വൈദികന് നടത്തിവരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ യുവതിക്ക് ക്ഷേത്രത്തില്‍ താലികെട്ട്. തൊടുപുഴ ചിറ്റൂർ ആൽപ്പാറ ശിവക്ഷേത്രത്തിലായിരുന്നു മത സൗഹാര്‍ദ സന്ദേശം പകർന്ന് കത്തോലിക്ക വൈദികെൻറ സംരക്ഷണയില്‍ വളര്‍ന്ന ദേവിയുടെയു ം അഖിലിെൻറയും താലികെട്ട്.
തൊടുപുഴ ആസാദ് ബുക് സെൻറർ സ്ഥാപകന്‍ ഫാ. മാത്യു ജെ. കുന് നത്ത് നടത്തുന്ന സേവ്യേഴ്സ് ഹോമില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരിക്കുമ്പോഴാണ് ദേവി എത്തിച്ചേര്‍ന്നത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം തയ്യല്‍ ജോലികളും പഠിച്ച് സേവ്യേഴ്സ് ഹോമിലെ കുഞ്ഞുങ്ങളെ നോക്കി വരുന്നതിനിടെയാണ് വിവാഹ അഭ്യർഥനയുമായി പുതുപ്പരിയാരം സ്വദേശി അഖില്‍ എത്തുന്നത്. അഖിലിെൻറ മാതാപിതാക്കളുമായി ഫാ. മാത്യു സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നത്. തുടര്‍ന്ന് സേവ്യേഴ്സ് ഹോമില്‍ വിരുന്നുസൽകാരം ഒരുക്കി. ദേവിയുടെ വിവാഹം ആഘോഷമാക്കാന്‍ സേവ്യേഴ്സ് ഹോമിെൻറ അയല്‍വാസികളും അഭ്യുദയകാംക്ഷികളും സജീവമായി രംഗത്തുണ്ടായിരുന്നു. വെള്ളത്തിെൻറ ക്ഷാമം പരിഹരിക്കാന്‍ അയല്‍വാസിയായ സുബൈര്‍ സഹായ ഹസ്തം നീട്ടി.
സാമൂഹിക പ്രവര്‍ത്തകനും മുന്‍ സന്തോഷ് ട്രോഫി താരവുമായ പി.എ. സലീംകുട്ടിയാണ് സദ്യവട്ടങ്ങളൊരുക്കിയത്. ഫാ. ഫ്രാന്‍സിസ് ചേലപ്പുറത്ത്, ആകാശപ്പറവയിലെ ഷാജന് കുന്നിലേടത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്, ജോസ് സി. പീറ്റര്‍ തുടങ്ങി നിരവധിയാളുകള്‍ സൽക്കാരത്തിന് മുന്‍നിരയിലുണ്ടായിരുന്നു.
മുനിസിപ്പല്‍ ചെയര്പേഴ്സൻ ജെസി ആൻറണി, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, സെൻറ് മേരീസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ മാത്യു എബ്രഹാം, ജേക്കബ്, തോമസ്, ജോഷി തുടങ്ങി നിരവധിപേർ ആശംസ നേരാൻ എത്തിയിരുന്നു. അനാഥയായ ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു വിട്ടതിെൻറ സന്തോഷത്തിലാണ് ഫാ. മാത്യു ജെ. കുന്നത്തും സേവ്യേഴ്സ് ഹോമും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.