ഏഴു വയസുകാരൻെറ കൊല: അമ്മക്കെതിരെ കേസെടുക്കാൻ നിർദേശം
text_fieldsതൊടുപുഴ: കുമാരമംഗലത്തെ ഏഴു വയസ്സുകാരെൻറ കൊലപാതകവുമായി ബന്ധപ്പെട്ട‌് അമ്മക്കെതിരെ കേസെടുക്കാൻ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി ഉത്തരവിട്ടു. കുട്ടികൾക്ക‌് എതിരായ ക്രൂരതക്ക് ജുവനൈൽ ജസ‌്റ്റിസ‌് ആക‌്ട‌് 75 വകുപ്പ് പ്ര കാരം കേസെടുക്കാനാണ‌് നിർദേശം. മരിച്ച കുട്ടിയുടെ സഹോദരെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ‌് തീരുമാനം.
അമ് മയുടെ ആൺസുഹൃത്തിെൻറ മർദനത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ ഏപ്രിൽ ആറിനാണ് മരിച്ചത്. സംഭവത് തിൽ കൊലക്കുറ്റം ചുമത്തി പ്രതി അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അമ്മയെ പ്രധാന സാക്ഷിയാക്കാനായിരുന്നു നീക്കം. അതിനിടെയാണ് ശിശുക്ഷേമ സമിതി അമ്മക്കെതിരെ കേസെടുക്കാൻ നിർദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്ന് സമിതി ചെയർമാൻ ജോസഫ് അഗസ്റ്റിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതിക്രമം പുറത്തുവന്നതിനെ തുടർന്ന‌് ചൈൽഡ‌് പ്രൊട്ടക‌്ഷൻ യൂനിറ്റുകളോട‌് ഇതേക്കുറിച്ച‌് അന്വേഷിച്ച‌് റിപ്പോർട്ട‌് നൽകാൻ നിർദേശിച്ചിരുന്നു. രണ്ടു യൂനിറ്റും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ‌് നിർദേശെമന്നും ജോസഫ് അഗസ‌്റ്റ്യൻ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ യുവതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
അതിനിടെ, ഏഴുവയസ്സുകാരൻെറ അനുജനെ പിതൃവീട്ടുകാർക്ക‌് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടുമായി അമ്മൂമ്മ തിങ്കളാഴ‌്ച രംഗത്ത് വന്നത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഒടുവിൽ ജില്ല ശിശുക്ഷേമ സമിതി ഇടപെട്ട‌് പൊലീസ് സഹായത്തോടെ കുട്ടിയെ ഏറ്റെടുത്ത‌് പിതൃവീട്ടുകാർക്ക‌് കൈമാറി. മേയ‌് ആറുമുതൽ ഒരു മാസത്തേക്ക് പിതൃവീട്ടുകാർക്ക‌് കുട്ടിയെ കൈമാറി കഴിഞ്ഞ ദിവസമാണ‌് ശിശുക്ഷേമ സമിതി ഉത്തരവിട്ടത‌്.
എന്നാൽ, തിങ്കളാഴ‌്ച അമ്മൂമ്മ ഹൈകോടതി അഭിഭാഷകനുമായെത്തി കുട്ടിയെ വിട്ടുനൽകാനാവില്ലെന്ന‌് അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ അമ്മയുടെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന‌് ഹാജരാക്കാൻ കരിമണ്ണൂർ പൊലീസിനു കമ്മിറ്റി ചെയർമാൻ നിർദേശം നൽകി. കരിമണ്ണൂർ പൊലീസ‌് ഉടുമ്പന്നൂരിലെ വീട്ടിലെത്തി അമ്മൂമ്മയോടൊപ്പം കുട്ടിയെ കമ്മിറ്റി ചെയർമാന‌് മുന്നിൽ ഹാജരാക്കി. തുടർന്ന‌് പിതൃവീട്ടുകാർക്ക‌് കുട്ടിയെ വിട്ടുനൽകി. ഏഴുവയസ്സുകാരൻ മരിച്ചതോടെയാണ‌് ഇളയകുട്ടിയെ വിട്ടുകിട്ടണമെന്ന‌് ആവശ്യപ്പെട്ട‌് അച്ഛെൻറ വീട്ടുകാർ ശിശുക്ഷേമ സമിതിയെ സമീപിച്ചത‌്. പിതൃവീട്ടുകാർക്കൊപ്പമാണെങ്കിലും ആവശ്യപ്പെടുന്ന പക്ഷം തൊടുപുഴയിൽ അമ്മൂമ്മക്ക് കാണാൻ സൗകര്യം ഒരുക്കണമെന്നും സമിതി നിർദേശിച്ചിരുന്നു. അമ്മക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.