മർദനമേറ്റ കുട്ടിയുടെ പിതാവിൻെറ മരണത്തിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: തൊടുപുഴയിൽ മർദനമേറ്റ കുട്ടിയുടെ പിതാവ് ബിജുവിെൻറ ആകസ്മിക മ രണത്തിലും ദുരൂഹത. തിരുവനന്തപുരം കമലേശ്വരം കല്ലാട്ടുമുക്ക് ബാബു- രമണി ദമ്പതികളു ടെ മകൻ ബിജുവിെൻറ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിത ാവ് ബാബു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
അതിെൻറ അടിസ്ഥാനത്തിൽ ബിജുവ ിെൻറ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞവർഷം മേയിലാണ് ബിജു മരിച്ചത്. തൊടുപുഴയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം വർക്ഷോപ് നടത്തിവന്ന ബിജു ഹൃദയാഘാതത്തെതുടർന്ന് മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. തുടർന്ന് മൃതേദഹം തിരുവനന്തപുരത്ത് കൊണ്ടുവന്ന് സംസ്കരിച്ചു.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജുവിെൻറ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് ഇപ്പോൾ ബന്ധുക്കൾ രംഗത്തെത്തിയത്. ബിജുവിെൻറ ബന്ധുവാണ് ഇപ്പോൾ കുട്ടിയെ മർദിച്ചതിന് പ്രതി സ്ഥാനത്തുള്ള അരുൺ. പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് നേടിയ ബിജു വിവാഹസമയം സി -ഡിറ്റിൽ ജീവനക്കാരനായിരുന്നു. അരുൺ പത്താം ക്ലാസ് വരെ മാത്രമേ പഠനം നടത്തിയിട്ടുള്ളൂ. ഇയാളുടെ മാതാപിതാക്കൾ ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. പിതാവിെൻറ മരണത്തെതുടർന്ന് ബാങ്കിൽ േജാലി ലഭിച്ചെങ്കിലും പിന്നീട് േജാലി രാജിെവച്ചു.
തലസ്ഥാനത്ത് ഗുണ്ടയുമായി ചേർന്ന് മണൽകടത്ത് തുടങ്ങിയ അരുൺ മാതാവിനെ ഭീഷണിപ്പെടുത്തി നന്തൻകോടുണ്ടായിരുന്ന ഫ്ലാറ്റ് എഴുതിവാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം. ഈ സമയത്തുതന്നെ മദ്യപാനവും ലഹരി ഉപയോഗവും ആരംഭിച്ചിരുന്നു. ഇൗ സമയത്ത് ബിജുവും അരുണും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. എന്നാൽ, കടം കൊടുത്ത രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ബിജുവും അരുണുമായി തർക്കമുണ്ടായി. അതിനുശേഷം ബിജു അരുണിനെ വീട്ടിൽ കയറ്റില്ലായിരുന്നെന്ന് പറയപ്പെടുന്നു.
ബിജു മരിച്ചപ്പോഴാണ് അരുൺ വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. അതിനുശേഷം ബിജുവിെൻറ വീട്ടിൽ സ്ഥിര സന്ദർശനം നടത്തിയാണ് യുവതിയുമായി അരുൺ ബന്ധം സ്ഥാപിച്ചത്. അപ്രതീക്ഷിതമായുണ്ടായ ബിജുവിെൻറ മരണവും ഈ സമയത്തുള്ള അരുണിെൻറ പെട്ടെന്നുള്ള കടന്നുവരവും അന്നുതന്നെ ബന്ധുക്കളിൽ സംശയം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.