Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവോണത്തോണി...

തിരുവോണത്തോണി ആറന്മുളയിൽ; വൻ വരവേൽപ്പ്

text_fields
bookmark_border
thiruvonathoni
cancel
camera_alt

തിരുവോണത്തോണി

ആറന്മുള: തിരുവോണ ദിവസത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലെത്തി. പുലർച്ച 5.30നാണ് ആറന്മുളയിൽ എത്തിയത്. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുള്ള ദീപം മേൽശാന്തിക്ക് കൈമാറി. തുടർന്ന് സദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. ഭട്ടതിരി വൈകീട്ട് ദീപാരാധനക്കു ശേഷം പണക്കിഴി സമർപ്പിച്ച് കുമാരനല്ലൂരിലേക്ക് മടങ്ങും. കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലം എം.ആർ. രവീന്ദ്രബാബു ഭട്ടതിരിയാണ് തിരുവോണത്തോണി നയിച്ചത്.

കുമാരനല്ലൂരിൽനിന്ന് ചുരുളൻ വള്ളത്തിൽ എത്തിയ ഭട്ടതിരി അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് വെള്ളിയാഴ്ച്ച ഉച്ചക്ക് കാട്ടൂരിലെത്തി. കാട്ടൂർ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും 18 നായർ തറവാടുകളിലെ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

ഉത്രാട സന്ധ്യയിലാണ് സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് പുറപ്പെട്ടത്. വൈകീട്ട് ദീപാരാധനക്ക് ആചാരപരമായാണ് പുറപ്പാട് ചടങ്ങുകൾക്ക് ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിൽ കത്തിക്കാനുള്ള ദീപം കാട്ടൂർ ക്ഷേത്രം മേൽശാന്തി പകർന്നു നൽകി. ഈ ദീപമാണ് ആറന്മുള ക്ഷേത്രത്തിൽ അടുത്ത ഒരുവർഷം കെടാവിളക്കായി സൂക്ഷിക്കുന്നത്.

തുടർന്ന് തോണിയിലേക്ക് ഓണസദ്യക്കുള്ള വിഭവങ്ങൾ കയറ്റി. ചോതി അളവിന്‍റെ ഭാഗമായി ലഭിച്ച നെല്ലുകുത്തി അരിയാക്കിയത് ഉൾപ്പെടെ ഭക്ഷ്യവിഭവങ്ങളാണ് തോണിയിൽ കയറ്റിയത്. മങ്ങാട്ട് ഭട്ടതിരി തോണിയിൽ പ്രവേശിച്ച ശേഷം അവകാശ കുടുംബ പ്രതിനിധികളും തോണിയിൽ കയറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് തോണി ആറന്മുളയിലേക്ക് പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamThiruvonathonionam 2021
News Summary - Thiruvonathoni reach Aranmula
Next Story