Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജപ്തിയുമായെത്തിയ...

ജപ്തിയുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞു

text_fields
bookmark_border
ജപ്തി നടപടികൾക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കർഷകസംഘത്തിന്റെ  നേതൃത്വത്തിൽ തടയുന്നു
cancel
camera_alt

ജപ്തി നടപടികൾക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തടയുന്നു

പുൽപള്ളി: ജപ്തി നടപടികളുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. കല്ലുവയൽ നെല്ലിക്കുന്നേൽ ഷാജിയുടെ വീടും പുരയിടവും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

തിരിച്ചടവിന് സാവകാശം അനുവദിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. 2016 -18 കാലയളവിൽ ചെതലയം സെൻട്രൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ, ചെറുകിട സംരംഭം, കാർഷിക ലോൺ എന്നീ ഇനങ്ങളിലായി 27 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു.

ഇടക്കാലത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 11 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്പടിയോടെ ജപ്തിയുമായി ഉദ്യോഗസ്ഥരെത്തിയത്. മാർച്ച് അവസാനവാരത്തിനുള്ളിൽ കുടിശ്ശിക തുക തിരിച്ചടക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

കർഷകസംഘം ജില്ല പ്രസിഡന്റ് എ.വി. ജയൻ, കെ.ജെ. പോൾ, വിൻസെന്റ് ചങ്ങനാമടത്തിൽ, കെ.ടി. ജോളി, വിജേഷ്, കെ.കെ. ഉണ്ണികുട്ടൻ, ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsbank employeesAIKSforeclosure
News Summary - They were stopped by the bank employee who came with the confiscation
Next Story