പൊട്ടിത്തെറികളുണ്ടായില്ല; ഒറ്റെപ്പട്ട പ്രതികരണങ്ങളുമായി നേതാക്കൾ
text_fieldsതിരുവനന്തപുരം: ഡി.സി.സി പട്ടികെയച്ചൊല്ലി മുൻദിവസങ്ങളിലേതുപോലെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറികളുണ്ടായില്ലെങ്കിലും ഒറ്റെപ്പട്ട ചില പ്രതിഷേധങ്ങളും സംസ്ഥാന നേതൃത്വത്തിന് പിന്തുണയും ഇന്നലെയുമുണ്ടായി. പോരിൽ ആശങ്ക പ്രകടിപ്പിച്ച് യു.ഡി.എഫ് ഘടകകക്ഷികൾ രംഗത്തുവന്നതാണ് പ്രധാന രാഷ്ട്രീയ നീക്കം. അതിനിടെ, ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തിൽ തഴെഞ്ഞന്നാരോപിച്ച് നാടാര്‍ സമുദായത്തിെൻറ പേരില്‍ കെ.പി.സി.സി ഓഫിസിനുമുന്നില്‍ ബോര്‍ഡും കരിങ്കൊടിയും സ്ഥാപിച്ചു.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയുള്ള കടുത്തപോര് ഇന്നലെ ഒഴിവായെങ്കിലും കെ.സി. വേണുഗോപാലിനും പാലോട് രവിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് പാര്‍ട്ടിബന്ധം അവസാനിപ്പിച്ചു.
അതേസമയം കഴിഞ്ഞദിവസം പാർട്ടിവിട്ട എ.വി. ഗോപിനാഥ് സമവായസാധ്യത തള്ളാത്തത് സംസ്ഥാന നേതൃത്വത്തിന് ആശ്വാസമായി. പിണറായി വിജയെൻറ ചെരിപ്പുനക്കാനും തയാറാണെന്ന ഗോപിനാഥിെൻറ പരാമർശത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയപ്പോഴും അദ്ദേഹത്തിന് തീരുമാനം പുനഃപരിശോധിക്കുന്നതിനും തിരിച്ചുവരുന്നതിനും തടസ്സമിെല്ലന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്നും ഇരുവരുടെയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയിൽ ഇനി ഗ്രൂപ് വീതംവെപ്പ് പറ്റില്ലെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി.
കോണ്‍ഗ്രസിലെ തമ്മിലടിക്കൊപ്പം യു.ഡി.എഫിലും അസ്വസ്ഥത
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നടക്കുന്ന തമ്മിലടിക്കൊപ്പം യു.ഡി.എഫിലും അസ്വസ്ഥത. കോണ്‍ഗ്രസിലെ പരസ്യമായ വിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്ന് എം.കെ. മുനീറും അഭിപ്രായപ്പെട്ടു.
ആർ.എസ്.പിയിലെ ഒരു വിഭാഗം യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസിനെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തി. എ.എ. അസീസിനും ഷിബു ബേബി ജോണിനും മുന്നണി ബന്ധത്തിൽ പുനരാലോചന വേണമെന്ന നിലപാടുള്ളപ്പോൾ സമയമായിട്ടില്ലെന്ന അഭിപ്രായത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ. എങ്കിലും മുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ആർ.എസ്.പി തീരുമാനം എടുത്തിട്ടില്ല. ശനിയാഴ്ച ചേരുന്ന ആര്.എസ്.പി സംസ്ഥാന സമിതി യോഗം ഏറെ നിർണായകമാകും. കേരള കോൺഗ്രസ് ജോസഫ് പക്ഷവും കോൺഗ്രസിലെ തർക്കത്തിൽ ഖിന്നരാണ്. ഘടകകക്ഷികളുടെ ആശങ്ക കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ട്. അതിനാലാണ് എത്രയും വേഗം പ്രശ്നങ്ങെളല്ലാം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.