സി.പി.എം: സ്ഥാനാർഥിനിർണയത്തിനു പിന്നിൽ ചരടുവലികളും
text_fieldsകാസർകോട്: എം. രാജഗോപാലനെ രണ്ടാംതവണ പരിഗണിക്കാതിരുന്നത് ബാലകൃഷ്ണൻ മാസ്റ്ററെ നിയമസഭയിലെത്തിക്കാൻ നടന്ന ചരടുവലിയുടെ വിജയമെന്ന് റിപ്പോർട്ടുകൾ. അപ്രതീക്ഷിത സ്ഥാനാർഥികളുടെ അരങ്ങേറ്റം പാർട്ടിക്കകത്ത് ഗ്രൂപ്പിസം തലപൊക്കുന്നതിെൻറ സൂചനയായും പറയുന്നുണ്ട്. എം. രാജഗോപാലൻ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾക്ക് വ്യാപക പ്രചാരണം നൽകിയ പാർട്ടി പേക്ഷ, സ്ഥാനാർഥിനിർണയത്തിൽ അതു പരിഗണിച്ചില്ല. പ്രധാന കാരണം പാർട്ടിക്കകത്ത് രാജഗാപാലനെതിരെ പ്രവർത്തിച്ച ശക്തമായ ലോബിതന്നെയാെണന്ന് വിലയിരുത്തപ്പെടുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിെല സ്ഥാനാർഥിനിർണയത്തിൽ കെ.പി. സതീഷ് ചന്ദ്രെൻറ പേര് മാത്രമാണ് ആദ്യഘട്ടത്തിൽ ഉയർന്നത്. എന്നാൽ, ജില്ല കമ്മിറ്റിയിലെ സ്ഥാനാർഥിനിർണയ ചർച്ചയിൽ പ്രബല വിഭാഗം ബാലകൃഷ്ണൻ മാസ്റ്ററുടെ പേരും ഉയർത്തി. അങ്ങനെ രണ്ടുപേരുകൾ തിരുവനന്തപുരത്തേക്കു പോയി. സതീഷ് ചന്ദ്രൻ സ്ഥാനാർഥിയായി. ഇതുതന്നെയാണ് തൃക്കരിപ്പൂരിെൻറ കാര്യത്തിലും സംഭവിച്ചത്. ഏതു രീതിയിൽ നോക്കിയാലും എം. രാജഗോപാലൻ തന്നെയാണ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ചിരുന്നു. ഒരുതവണ മാത്രം മത്സരിച്ച് ജയിച്ചയാൾ, പ്രായവുമായിട്ടില്ല, ജില്ല സെക്രേട്ടറിയറ്റ് അംഗം, അഴിമതി ആരോപണങ്ങൾ ഇല്ല, എന്നാൽ അദ്ദേഹത്തിന് നേതൃത്വത്തിെൻറ 'ഗുഡ്ബുക്കി'ൽ കയറാനായില്ല.
ജില്ല സെക്രേട്ടറിയറ്റ് യോഗത്തിനുമുമ്പ് പി. കരുണാകരൻ, എം.വി. ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, എം.വി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നടത്തിയ ആേലാചനയിൽതന്നെ രാജഗോപാലൻ പുറത്തായി. പിന്നാലെ ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലും ബാലകൃഷ്ണൻ മാസ്റ്ററുടെ പേര് മുന്നോട്ടുെവച്ചപ്പോൾ രാജഗോപാലെൻറ അയോഗ്യതയെക്കുറിച്ച് ചോദ്യമുയർന്നു. അതിനുള്ള മറുപടി 'രണ്ടുതവണ മത്സരിക്കണം എന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും രണ്ടുതവണ മാത്രമേ പാടുള്ളൂവെന്നുമാണ്' മുതിർന്ന നേതാവിെൻറ മറുപടി. അതോടെ തുടർചർച്ചക്ക് സാധ്യതയില്ലാതായി.
ബാലകൃഷ്ണൻ മാസ്റ്റർക്കാണെങ്കിൽ രാജഗോപാലനേക്കാൾ യോഗ്യത കൂടുതലാണ്. ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, മുൻ ഖാദി ബോർഡ് വൈസ് ചെയർമാൻ, വർഗ ബഹുജന സംഘടനകളുടെ നേതാവ് എന്നീ നിലകളിൽ ഉള്ളയാൾ മത്സരിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടാൽ രാജഗോപാലനെ നീക്കുകയല്ലാതെ മറ്റു മാർഗവുമില്ല. തൃക്കരിപ്പൂരിൽ ബാലകൃഷ്ണൻ മാസ്റ്റർ മത്സരിക്കുമെന്ന സൂചന നേരത്തേയുണ്ടായിരുന്നു. എന്നാൽ, രാജഗോപാലനെ മാറ്റാനുള്ള കാരണങ്ങൾ ഇല്ലായിരുന്നു. ബാലകൃഷ്ണൻ മാസ്റ്റർ മത്സരിച്ചാൽ ജില്ല സെക്രട്ടറിയുടെ പദവി ബാക്കിയുണ്ട്. അവിടേക്ക് കെ.വി. കുഞ്ഞിരാമൻ, പി. ജനാർദനൻ എന്നിവരും സീനിയർമാരായിട്ടുണ്ട്. ജില്ല നേതൃതലത്തിൽ കൂടുതൽ ചരടുവലികൾക്കുള്ള ഇടം ബാക്കിയാക്കിയാണ് സ്ഥാനാർഥി പട്ടിക ഒരുക്കിയെതന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.