Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികള്‍ക്ക് ജാമ്യം...

പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന് റവന്യൂ രസീത് ബുക്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍

text_fields
bookmark_border
പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന് റവന്യൂ രസീത് ബുക്ക് മോഷ്ടിക്കുന്നയാള്‍ പിടിയില്‍
cancel

വെള്ളിക്കുളങ്ങര: കേസുകളില്‍പെടുന്ന പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിന് വില്ലേജ് ഓഫിസുകള്‍ കുത്തിത്തുറന് ന് രസീത് ബുക്ക് മോഷ്ടിക്കുന്ന യുവാവിനെ വെള്ളിക്കുളങ്ങര പൊലീസ് മോഷണത്തിനിടെ പിടികൂടി. മൂന്നുമുറി മംഗലത്ത ് വീട്ടില്‍ മണി എന്ന മണിക്കുട്ടനാണ് (40) പിടിയിലായത്.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ തുടര്‍ച്ചയായി അവധിയായതിനാല്‍ നൈറ്റ് പട്രോളിങ് പൊലീസ് ശക്തമാക്കിയിരുന്നു. ഇതനുസരിച്ച് സീനിയര്‍ സി.പി.ഒ ആസാദ്, സി.പി.ഒ ടി.എസ്. ഷിേൻറാ, ഹോം ഗാര്‍ഡ് ശശി എന്നിവര്‍ പട്രോളിങ് നടത്തുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ച വെള്ളിക്കുളങ്ങര സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട മണിക്കുട്ടനെ പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് വ്യക്തമായത്. ഇയാളുടെ പക്കലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോള്‍ വില്ലേജോഫിസില്‍ നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പ്, നികുതി അടക്കുന്ന രസീത്പുസ്തകം, പൂട്ടുപൊളിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റിക, ഉളി എന്നിവ കണ്ടെടുത്തു.

സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ 2018 ജൂലൈയിലും 2019 മാര്‍ച്ചിലും മറ്റത്തൂര്‍ വില്ലേജോഫിസില്‍ നിന്ന് രസീത്ബുക്ക്് എന്നിവ മോഷ്ടിച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ 2019 മേയില്‍ കോടശേരി വില്ലേജോഫിസ് കുത്തിത്തുറന്ന്് 19,955 രൂപയും രസീത് ബുക്കും മോഷ്ടിച്ചതായും മോഷ്ടിച്ച രസീതുകള്‍ കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് ജാമ്യം എടുക്കാനുപയോഗിച്ചതായും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ നിന്ന് മറ്റത്തൂര്‍, കോടശേരി വില്ലേജോഫിസുകളില്‍ മോഷണം പോയ രസീത് ബുക്കുകളിലെ ഡ്യൂപ്ലിക്കേറ്റ് രസീത് ബുക്കുകള്‍ പൊലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ സി.വി.ലൈജുമോന്‍, എ.എസ്.ഐ.അനില്‍ തോപ്പില്‍, സീനിയര്‍ സി.പി.ഒ. പി.എ.ആസാദ്, കെ.ടി. ജോഷി, ഷിേൻറാ, ഹോം ഗാര്‍ഡ് ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ക്യാപ്ഷന്‍:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - theft
Next Story