Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീമ ജ്വല്ലറി ഉടമയുടെ...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം: അന്വേഷണം പുരോഗമിക്കുന്നു

text_fields
bookmark_border
search
cancel

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദെൻറ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ്. മോഷ്ടാവിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അത് സാേങ്കതിക പരിശോധനക്ക് വിധേയമാക്കി പ്രതിയെ കണ്ടെത്താനുള്ള നടപടികളാണ് നടക്കുന്നതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

നിലവിൽ ഒരാൾ മാത്രമാണ് കൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് പൊലീസിെൻറ വിലയിരുത്തൽ. മോഷ്ടാവിെൻറ കൈയിൽ ടാറ്റൂ പതിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.

ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയുമാണ് മോഷണം പോയത്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നായിരുന്നു കവര്‍ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftbhima jewellery
News Summary - Theft at the home of a giant jewelry owner
Next Story