ശാന്തിമഠത്തിൽ മോഷണം; യുവാവ് അറസ്റ്റിൽ
text_fieldsഅടിമാലി: ക്ഷേത്രം ശാന്തിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. രാജകുമാരി കടുക്കാസിറ്റി വേലിക്കകത്ത് ബിനുമോൻ സജിയെയാണ് (24) അടിമാലി സി.ഐ അനിൽ ജോർജ്, എസ്.ഐ ബി. സതീശ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സുജിത് ശാന്തിയുടെ മൊബൈലും പണവുമാണ് മോഷ്ടിച്ചത്.
ഡിസംബർ മൂന്നിന് രാത്രി 11ന് അടിമാലി ശാന്തിഗിരി ക്ഷേത്രത്തിലെ ശാന്തിമഠത്തിൽ നിന്നായിരുന്നു മോഷണം. ഇവിടെ എത്തിയ ബിനുമോൻ മൊബൈലും ബാഗുമെടുത്ത് പുറത്ത് കടന്നു. ബാഗിലുണ്ടായിരുന്ന 9000 രൂപയും മൊബൈലും എടുത്തശേഷം ബാഗ് ഉപേക്ഷിച്ചു. ശാന്തിയുടെ പരാതി പ്രകാരം അടിമാലി പൊലീസ് സി.സി ടി.വി ഉൾെപ്പടെ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബിനുമോൻ രാജകുമാരിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവിടെ എത്തിയാണ് പിടികൂടിയത്. ചെറുപ്പം മുതൽ മോഷണം നടത്തിയിരുന്ന ഇയാൾ വളരെക്കാലം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.